ലക്‌നൗ: കാൺപൂരിൽ മതമൗലികവാദികൾ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കലാപത്തിന് ഇസ്ലാമിസ്റ്റുകൾക്ക് ധനസഹായം നൽകിയ ആളെയാണ് പിടികൂടിയത്. കലാപത്തിന് ശേഷം ഒളിവിൽ പോയ ഹാജി വാസിയെ സാഹസികമായി യുപി പോലീസ് വലയിലാക്കുകയായിരുന്നു.
കലാപത്തിന്റെ മുഖ്യ സൂത്രധാരനായ ഹയാത്ത് സഫർ ഹാഷ്മിയുടെ പ്രധാന കൂട്ടാളിയായിരുന്നു ഇയാളെന്നാണ് വിവരം. നേരത്തെ ഇയാളുടെ സ്വത്ത് കണ്ട് കെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
നൂപുർ ശർമ്മ നടത്തിയ പരാമർശത്തിന്റെ പേരിൽ ജൂൺ 3നായിരുന്നു അക്രമികൾ കാൺപൂരിൽ കലാപത്തിന് ശ്രമിച്ചത്. പരാമർശത്തിൽ പ്രതിഷേധിച്ച് കടകൾ അടയ്‌ക്കാനുള്ള ഒരു വിഭാഗത്തിന്റെ നിർദ്ദേശം തള്ളിയ വ്യാപാരികൾക്കെതിരെ ചിലർ അക്രമം അഴിച്ചു വിടുകയായിരുന്നു.വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞിറങ്ങിയ കലാപകാരികൾ കൂടുതൽ അക്രമാസക്തരായി തെരുവിൽ അഴിഞ്ഞാടുകയായിരുന്നു.
Comments