സിംഗപ്പൂർ: ഇന്ത്യയും സിംഗപ്പൂരുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി സിംഗപ്പൂർ ഉപപ്രധാനമന്ത്രി ലോറൻസ് വോങുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ.
സാമ്പത്തിക അവസരങ്ങൾ, സുപ്രധാന വിഷയങ്ങളിലെ തീരുമാനങ്ങൾ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങൾ ആയിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാകുന്നു.വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ ഉടമ്പടികൾ, പ്രതിരോധ ബന്ധം തുടങ്ങിയവ ദൃഢമാണ്. സാങ്കേതിക- സാമ്പത്തിക ഉടമ്പടികൾ വിപുലീകരിച്ചു വരികയാണെന്നും ജയ്ശങ്കർ വ്യക്തമാക്കി. സാംസ്‌കാരികപരമായി ഇരു രാജ്യങ്ങളും ഇരുപതിൽപരം ഉഭയകക്ഷി ചർച്ചകൾ കൃത്യമായി നടത്തുന്നു.
2020-21ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആറാമത്തെ വലിയ വാണിജ്യ പങ്കാളിയാണ് സിംഗപ്പൂർ. രാജ്യത്തെ മൊത്ത വ്യാപാരത്തിന്റെ 3.2 ശതമാനം ഓഹരിയാണ് സിംഗപ്പൂരിനുള്ളത്. വിദേശ നിക്ഷേപം ഇന്ത്യയിൽ കൂടുതൽ സിംഗപ്പൂരിൽ നിന്നാണ് . ഏപ്രിൽ 2000 മുതൽ 2021 ജൂൺ വരെയുള്ള കാലഘട്ടത്തിൽ ആകെ വിദേശ നിക്ഷേപത്തിന്റെ 22 ശതമാനത്തോളം സിംഗപ്പൂരിൽ നിന്നാണ് ലഭ്യമായത്.
കൊറോണ സമയത്ത് ഓക്‌സിജൻ സിലിണ്ടറുകൾ, ടാങ്കുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതോടെ ലോജിസ്റ്റിക് ഹബ്ബായി മാറിയിരുന്നു.2021 ജൂൺ മാസം വരെ ഇത് തുടർന്നിരുന്നു.
കിഴക്കൻ ഏഷ്യൻ ഉച്ചക്കോടി, ജി20 ഉച്ചക്കോടി, കോമൺവെൽത്ത്, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (ഐഒആർഎ) , ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയം(ഐഒആർഎസ്) എന്നീ ഉച്ചക്കോടികളിൽ ഇരു രാജ്യങ്ങളും പങ്കാളികളാണ്.
Comments