ന്യൂഡൽഹി: ഹിന്ദു ദേവതകളെ അധിക്ഷേപിച്ച ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരണം നടത്തിയ ജർമ്മനിക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. ഇത്തരം പ്രതികരണങ്ങൾ ആർക്കും ഗുണകരമാകില്ല. ഇതായിരുന്നു ജർമ്മനിക്ക് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി.
ഒരു രാജ്യത്തെ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ മറ്റൊരു രാജ്യം ഇടപെടുന്നത് അനുചിതമാണ്. സുബൈറിന്റെ വിഷയം തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി.
മുഹമ്മദ് സുബൈറിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യ അംഗീകരിക്കണം എന്നായിരുന്നു ജർമ്മൻ വിദേശകാര്യ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. വിഷയം ജർമ്മൻ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്നും, ആവശ്യമെങ്കിൽ യൂറോപ്യൻ യൂണിയന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
നൂപുർ ശർമ്മയുടെ പരാമർശത്തെ മതവിദ്വേഷമാക്കി പ്രചരിപ്പിച്ച മാദ്ധ്യമ പ്രവർത്തകനാണ് മുഹമ്മദ് സുബൈർ. ഹിന്ദു സന്യാസിമാർക്കെതിരെ വർഗീയ പരാമർശം നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഹനുമാൻ സ്വാമിയെയും നളനെയും അധിക്ഷേപിച്ച് ഇയാൾ പോസ്റ്റുകൾ ഇട്ടിരുന്നു. വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് ഇയാൾ ഇന്ത്യയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Comments