ചണ്ഡീഗഡ്: മുൻ ബിജെപി വക്താവ് നുപൂർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് രണ്ട് കോടി രൂപ പാരിതോഷിം പ്രഖ്യാപിച്ച ഇസ്ലാമിക തീവ്രവാദിയ്‌ക്കെതിരെ കേസ്. സലഹേരി സ്വദേശി ഇർഷാദ് പ്രധാനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രി അനിൽ വിജ് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചത്. സംഭവത്തിൽ ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്നലെയാണ് നുപൂർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള ഇർഷാദിന്റെ വീഡിയോ പുറത്തുവന്നത്. ‘നൂപുർ ശർമ്മയുടെ നാക്ക് അറുത്തുകൊണ്ടുവരൂ, എന്നിട്ട് ഈ രണ്ട് കോടി രൂപ കൊണ്ടുപൊയ്‌ക്കൊള്ളൂ’ എന്നായിരുന്നു ആഹ്വാനം. ഒരു വിഭാഗം ആളുകൾ ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായി തന്നെ നേരിടുമെന്ന് പോലീസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വീഡിയോ പ്രചരിക്കാതിരിക്കാനുള്ള നടപടികൾ സൈബർസെല്ലിന്റെ സഹായത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments