ന്യൂഡൽഹി : പ്രവാചകൻ നബിയെക്കുറിച്ച് നൂപുർ ശർമ്മ പറഞ്ഞത് വാസ്തവമാണെന്ന് ഇസ്ലാമിക മതപണ്ഡിതൻ അതിഖുർ റഹ്മാൻ. ശരിയായ ഒരു കാര്യം തുറന്നുപറഞ്ഞതിന് മുൻ ബിജെപി വക്താവ് സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇസ്ലാമിക മതപണ്ഡിതർ ഈ വിഷയം വ്യക്തമായി ചർച്ച ചെയ്യണമെന്നും അതിഖുർ റഹ്മാൻ പറഞ്ഞു. ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നബിയുടെ ജീവിതത്തെക്കുറിച്ച് നൂപുർ ശർമ്മ പറഞ്ഞത് ഒരിക്കലും തെറ്റല്ല. ഏതെങ്കിലും ഇസ്ലാമിക പണ്ഡിതനോ മുസ്ലീമോ അവർ പറഞ്ഞത് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കിൽ, അത് വിശദീകരിക്കാൻ അവർ തയ്യാറാകണം. നൂപുർ ശർമ്മ എങ്ങനെ തെറ്റുകാരിയായെന്ന് ചർച്ച ചെയ്യാനും അവർക്ക് മാപ്പ് നൽകാനും മുസ്ലീം പുരോഹിതർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് റഹ്മാന്റെ പ്രസ്താവനയെ അഭിനന്ദിച്ചുകൊണ്ട് വിഎച്ച്പി നേതാവ് വിനോദ് ബൻസാലും രംഗത്തെത്തി.
പ്രവാചകനെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് നൂപുർ ശർമ്മയ്‌ക്ക് നേരെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആക്രമണം നടന്നിരുന്നു. അവരെ പിന്തുണച്ചതിന് രാജ്യത്ത് ഇസ്ലാമിക തീവ്രവാദികൾ രണ്ട് അരുംകൊലകളും നടത്തിയിരുന്നു. അമരാവതിയിലും ഉദയ്പൂരിലുമായി രണ്ട് ഹിന്ദു യുവാക്കളാണ് ജിഹാദികളുടെ കത്തിക്ക് ഇരയായത്. സുപ്രീം കോടതിയും നേതാവിന്റെ പരാമർശത്തെ വിമർശിക്കുകയുണ്ടായി.
Comments