എറണാകുളം: നഗ്നതാ പ്രദർശന കേസിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീജിത്ത് രവി. ഉച്ചയോടെയാണ് കേസിൽ ജാമ്യം നൽകണമെന്ന ആവശ്യവുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ കേസിൽ ജാമ്യം നൽകാൻ അഡീഷണൽ സെഷൻസ് കോടതി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത്.
രോഗാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് രവി ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. അയ്യന്തോളിലെ എസ്എൻ പാർക്കിന് സമീപത്തെ ഫ്‌ളാറ്റിനു മുൻപിൽ നിന്നിരുന്ന കുട്ടികൾക്ക് നേരെയായിരുന്നു നടന്റെ അതിക്രമം. ഉടനെ കുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. നിലവിൽ ശ്രീജിത്ത് രവി റിമാൻഡിലാണ്. അതേസമയം മനപ്പൂർവ്വമല്ലെന്നും , സ്വഭാവ വൈകൃതമുണ്ടെന്നുമായിരുന്നു നടൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞത്.
Comments