ശ്രീനഗർ: അമർനാഥിലെ മേഘവിസ്ഥോടനത്തിൽ മരണം രണ്ടിൽ നിന്ന് ഉയരാൻ സാദ്ധ്യതയെ റിപ്പോർട്ട്. തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. വളരെ പെട്ടന്ന് തീർത്ഥാട കർക്ക് മുന്നറിയിപ്പ് നൽകാൻ സൈന്യത്തിനായതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് സിആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചത്.
അമർനാഥിലെ ഗുഹാ ക്ഷേത്ര തീർത്ഥാടനം നടക്കുന്നത് 13500 അടി ഉയരത്തിലാണ്. പൊടുന്നനെയുണ്ടായ മേഘവിസ്ഫോടനവും തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലും 15 മിനിറ്റുനേരത്തേയ്‌ക്ക് മാത്രമാണ് നീണ്ടുനിന്നതെന്നും സൈനികർ അറിയിച്ചു.
ഹിമാലയൻ മലനിരയിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് വരുന്ന വഴിയിലുണ്ടായിരുന്ന ടെന്റുകളിലെ ചിലരാണ് ഒലിച്ചുപോയത്. തീർത്ഥാടകർക്കായി ഭക്ഷണം ഒരുക്കുന്ന പന്തലും അതിന് സമീപത്തുള്ള പന്തലുമാണ് ദുരന്തത്തിൽപ്പെട്ടതെന്നാണ് സൈനികർ നൽകുന്ന വിവരം. സാധാരണ നിലയിൽ ഒരു പന്തലിൽ 4-5 പേരാണുണ്ടാവുക. മേഘവിസ്ഫോടന സമയത്ത് എത്രപേർ പന്തലിൽ ഉണ്ടായിരുന്നു എന്നതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Comments