ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവർക്കെതിരെ മറ്റൊരു കേസ് കൂടി. സ്റ്റാമ്പ് ഡ്യൂട്ടി നൽകാതെ കബളിപ്പിച്ച സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പ്രധാനപ്രതികളായ ഹാജി വാസി, ഹയാസ് സഫർ എന്നിവർക്കെതിരെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
11 വസ്തുവകകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നൽകാതെ 16 ലക്ഷം രൂപ തട്ടിച്ചെന്നാണ് കണ്ടെത്തൽ. സ്റ്റാമ്പ് പേപ്പർ മോഷണ കേസുമായി ബന്ധപ്പെട്ട് കാൺപൂർ ഭരണകൂടം വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് ഹാജി വാസിയും, ഹയാസ് സഫറും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് കേസ് എടുക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതികൾക്ക് ജില്ലാ മജിസ്‌ട്രേറ്റ് നോട്ടീസും നൽകിയിട്ടുണ്ട്.
ഹാജി വാസിയ്‌ക്കും, ഹയാത്ത് സഫറിനും നൂറ് കോടിയോളം രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ഇതിൽ നിന്നും ഹാജി വാസി അഞ്ച് വസ്തുവകകളും, ഹയാസ് നാല് വസ്തുവകകളും വിറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടപാടിലാണ് ഇരുവരും തട്ടിപ്പ് നടത്തിയിരിക്കുന്നത്.
അതേസമയം തട്ടിച്ച തുക തിരിച്ചു പിടിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് പ്രതികൾക്ക് നോട്ടീസ് നൽകിയതെന്ന് അധികൃതർ പറഞ്ഞു. പണം അടച്ചില്ലെങ്കിൽ വസ്തുവകകൾ കണ്ടുകെട്ടാണ് അധികൃതരുടെ നിലപാട്.
Comments