മുംബൈ: മന്ത്രിസഭാ വികസനം ഞായറാഴ്ചയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. നാളെ ആഷാഢ ഏകാദശിയ്ക്ക് വിഠല ഭഗവാന്റെ വാർഷിക പൂജകൾക്ക് ശേഷം തിങ്കളാ ഴ്ചയോടെ മന്ത്രിസഭാ വികസനം തീരുമാനിക്കുമെന്നാണ് ശിവസേനാ നേതാവ് അറിയി ച്ചിട്ടുള്ളത്. നിയമസഭയുടെ മൺസൂൺ കാലഘട്ടം ആരംഭിക്കുംമുന്നേ ശിവസേന-ബിജെപി സഖ്യത്തിലെ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നു തന്നെയാണ് ഷിൻഡേ അറിയിക്കുന്നത്.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഷിൻഡേയും ഫഡ്നാവിസും മന്ത്രിസഭാ വികസന കാര്യത്തെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയത്. മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ ബിജെപിയുടെ നയം ദേശീയ അദ്ധ്യ ക്ഷൻ ജെ.പി.നദ്ദയും ഷിൻഡേയ്ക്കു മുന്നിൽ വ്യക്തമാക്കിയെന്നാണ് സൂചന.
ഉദ്ധവിന്റെ കീഴിൽ മന്ത്രിമാരായിരുന്നവരെ മന്ത്രിസഭയിൽ നിന്ന് മാറ്റില്ലെന്നും പകരം ബിജെപി നേതാക്കളെ ഉൾപ്പെടുത്തണമെന്നതിനാൽ വകുപ്പ് മാറ്റം തീർച്ചയായും ഉണ്ടാകു മെന്നും ഷിൻഡെ സൂചന നൽകി.
തിരഞ്ഞെടുപ്പിന് മുന്നേ ഉണ്ടാക്കിയ എല്ലാ ധാരണകളേയും തെറ്റിച്ച് ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറേ സംഘത്തിന് ഇനി ഒരിക്കലും തിരികെ വരാൻ സാധിക്കാത്ത തരത്തിലുള്ള മഹാരാഷ്ട്രാ വാദവും ഹിന്ദുത്വവാദവുമാണ് ഷിൻഡെ പക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ പച്ചയായി നരേന്ദ്രമോദി വിരോധം കോൺഗ്രസ്സിനൊപ്പം എൻസിപിയെ കൂട്ടുപിടിച്ച് നടത്തിയ ഉദ്ധവ് ഭരണത്തിന് പകരം മികച്ച ഭരണം എന്നതാണ് ഷിൻഡെ-ഫഡ്നാവിസിൽ നിന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.
എല്ലാ കേന്ദ്രവികസന പദ്ധതികളേയും അട്ടിമറിച്ച മഹാരാഷ്ട്രയിൽ എല്ലാ പദ്ധതികളും വളരെ കുറച്ചു സമയത്തിനുള്ളിൽ നടപ്പാക്കാനുള്ള പരിശ്രമാണ് ഫഡ്നാവിസ് ഷിൻഡെ യ്ക്കൊപ്പം നടത്തുക. നഗരവികസനത്തിന് ചുക്കാൻ പിടിക്കുന്ന ഗഡ്കരി മഹാരാഷ്ട്ര ക്കാരനാണെന്നതും പുതിയ മന്ത്രിസഭയ്ക്ക് ഏറെ ഗുണമാകും. അതിനേക്കാളുപരി രണ്ടര വർഷം മുമ്പ് ഏറെ പ്രതീക്ഷയോടെ തുടങ്ങിവെച്ച പദ്ധതികൾ വീണ്ടും പുനരാരംഭിക്കാൻ ഫഡ്നാവിസ് ചുക്കാൻ പിടിക്കുമെന്നാണ് ബിജെപി മഹാരാഷ്ട്രാ ഘടകം ആവശ്യപ്പെടുന്നത്.
Comments