കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ കൂട്ടവെടിവെയ്പ്പിൽ 18 പേർ കൊല്ലപ്പെട്ടു. ജോഹന്നാസ്ബർഗിലെ സോവെറ്റോ ടൗൺഷിപ്പിലെ ബാറിലാണ് വെടിവെയ്പ്പുണ്ടായത്. ഏട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മിനി ബസ് ടാക്സിയിലെത്തിയ അജ്ഞാത സംഘം ബാറിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
12 പേർ തൽക്ഷണം മരിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതിവർഷം 20,000 പേർ കൊല്ലപ്പെടുന്ന ലോകത്തിലെ ഏറ്റവും അക്രമാസക്തമായ രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക, ആഗോളതലത്തിൽ ഏറ്റവും ഉയർന്ന പ്രതിശീർഷ കൊലപാതക നിരക്കുകളിൽ ഒന്നാണിത്.
Comments