പനാജി: ഗോവയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയും ദിഗംബർ കാമത്തുമടക്കം 9 എംഎൽഎമാർ ബിജെപിയിൽ ചേരും. ഇന്ന് നടന്ന കോൺഗ്രസ് യോഗത്തിൽ ആകെ 2 എംഎഎൽഎമാരാണ് പങ്കെടുത്തത്. അലക്സോ സെക്വീരയും
മൈക്കൽ ലോബോ ബിജെപി പ്രവേശനം ഉറപ്പിച്ചതോടെ അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കി.പാർട്ടിയിൽ നിന്ന് മൈക്കലിനെ പുറത്താക്കിയതായും കോൺഗ്രസ് അറിയിച്ചു.
പ്രതിപക്ഷനേതാവ് മൈക്കൽ ലോബോ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. ണ്ട് എംഎഎൽഎമാർക്കൊപ്പമെത്തിയാണ് പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപി പ്രവേശനം ഉറപ്പിച്ചത്.
ഇന്ന് കോൺഗ്രസിന്റെ യോഗം ബഹിഷ്കരിച്ച സമയം മുതൽക്കേ നേതാക്കൾ പാർട്ടി വിടുമെന്ന സൂചന പുറത്ത് വന്നിരുന്നു. ഇതോടെ ഗോവയിലും കോൺഗ്രസ് അപ്രത്യക്ഷമാവുകയാണ്. ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ പാർട്ടി യോഗം ബഹിഷ്കരിച്ചത്.
കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് ഉറപ്പായതോടെ ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വിജ്ഞാപനം റദ്ദാക്കി.
Comments