ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം അനാവരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. ലോക്സഭാ സ്പീക്കറുടെ അവകാശം പ്രധാനമന്ത്രി കൈയ്യേറിയെന്ന് ഒവൈസി ആരോപിക്കുന്നു. പ്രധാനമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനമാണ് എന്നും ഒവൈസി പറയുന്നു.
പാർലമെന്റ് മന്ദിരത്തിന് മുന്നിലെ സിംഹമുദ്ര പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിനെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമർശിച്ചിരുന്നു. ചിഹ്നം അനാവരണം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ശരിയായില്ലെന്നാണ് യെച്ചൂരിയുടെ വിമർശനം. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണ് എന്നാണ് യെച്ചൂരി ആരോപിക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണ് എന്നും യെച്ചൂരി പറയുന്നു. സംഭവത്തെ സിപിഎം ശക്തമായി അപലപിക്കുന്നു എന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
പാർലമെന്റ് മന്ദിരത്തിന്റെ മദ്ധ്യഭാഗത്ത് മുകളിലായിട്ടാണ് ദേശീയ ചിഹ്നം സ്ഥാപിച്ചിരിക്കുന്നത്. 9500 കിലോ ഭാരവും 6.5 മീറ്റർ ഉയരുവുമുള്ള ചിഹ്നം പൂർണ്ണമായും വെങ്കലം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അനാച്ഛാദന ചടങ്ങിൽ ലോക്സഭ സ്പീക്കർ ഓം ബിർള, നഗരകാര്യമന്ത്രി ഹർദീപ് പുരി എന്നിവരും പങ്കെടുത്തിരുന്നു.
Comments