ഭോപ്പാൽ : പത്ത് വയസുകാരനെ മുതല വിഴുങ്ങി. മദ്ധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം. ചമ്പൽ നദിയിൽ കുട്ടി കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മുതല കുട്ടിയെ നദി അടിയിലേക്ക് വലിച്ചുകൊണ്ട് പോകുകയായിരുന്നു.
ഇത് കണ്ട് നിന്നയാളുകൾ വടിയും കയറും ഉപയോഗിച്ച് മുതലയെ പിടികൂടി കരയ്‌ക്കെത്തിച്ചു. കുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചശേഷം മുതലയെ ഇവർ തടഞ്ഞുവെക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വന്യജീവി വകുപ്പും പോലീസും സ്ഥലത്തെത്തി മുതലയെ നാട്ടുകാരിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടു.
മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. കുട്ടിയെ മുതല തുപ്പി പുറത്തെത്തിച്ചാൽ മാത്രമേ അതിനെ വിടൂ എന്നാണ് നാട്ടുകാർ പറഞ്ഞത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും വന്യജീവി വകുപ്പും ചേർന്ന് ഏറെ കഷ്ടപ്പെട്ട് ഗ്രാമവാസികളെ അനുനയിപ്പിച്ചതിന് ശേഷമാണ് അവർ മുതലയെ മോചിപ്പിച്ചത്.
Comments