കാരണഭൂതനാണ്, ലോകത്തിന്റെ ആളാണ് എന്നൊക്കെ ഇവര് പറയും; കാര്യസാദ്ധ്യത്തിന് സുഖിപ്പിക്കാൻ വേണ്ടിയാണ്; അതിലൊന്നും വീഴരുതെന്ന് മുഖ്യമന്ത്രിയോട് വിഡി സതീശൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാരണഭൂതനാണ്, ലോകത്തിന്റെ ആളാണ് എന്നൊക്കെ ഇവര് പറയും; കാര്യസാദ്ധ്യത്തിന് സുഖിപ്പിക്കാൻ വേണ്ടിയാണ്; അതിലൊന്നും വീഴരുതെന്ന് മുഖ്യമന്ത്രിയോട് വിഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 08:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തെ നിയമസഭയിൽ വിമർശിച്ച് വി.ഡി സതീശൻ. 80 ശതമാനം സ്‌ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെ അവസാനിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത് എന്നതുകൊണ്ടാണ് നിയമസഭയിൽ കൊണ്ടുവരുന്നത്. സിപിഎംകാർ പ്രതികളായ കേസിൽ തുമ്പുണ്ടാകില്ല. അവരെ അറസ്റ്റ് ചെയ്യില്ലെന്നും സതീശൻ പറഞ്ഞു.

ബോംബ് ഉണ്ടാക്കുന്നതിനിടയിൽ കൊല്ലപ്പെട്ടതിൽ ഏഴ് പേർ സിപിഎം കാരാണ്. അവരുടെ കുടുംബങ്ങളോട് ഒരു അനുകമ്പ തോന്നണ്ടേയെന്നും സതീശൻ ചോദിച്ചു. നമ്മളെ ആരും വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്. നമ്മളെല്ലാം വിമർശിക്കപ്പെടും. ദൈവത്തിനെപ്പോലും വിമർശിക്കുന്ന കാലമാണ്. അങ്ങ് കാരണഭൂതനാണ് ലോകത്തിന്റെ ആളാണ് എന്നൊക്കെ ഇവര് പറയും. കാര്യസാദ്ധ്യത്തിന് സുഖിപ്പിക്കാൻ വേണ്ടിയാണ്. അതിലൊന്നും അങ്ങ് വീഴരുതെന്നാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.

മട്ടന്നൂരിൽ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിച്ചതിനിടെ രണ്ട് അസം സ്വദേശികൾ സ്‌ഫോടനത്തിൽ മരിച്ച വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനിടയിലായിരുന്നു മുഖ്യമന്ത്രിയെയും സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തെയും സതീശൻ കടന്നാക്രമിച്ചത്.

ടിപി ചന്ദ്രശേഖരൻ വധവും സതീശൻ ഇടയിൽ പരാമർശിച്ചു. നിങ്ങളുടെ പാർട്ടിയുടെ കൊടിയും പിടിച്ച് കുറെ നാൾ നടന്നതല്ലേ, എങ്ങനെ കൊല്ലാൻ പറ്റുന്നു. സിപിഎം അധികാരത്തിലേറിയ ശേഷം നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങളാണ് നടക്കുന്നത്. അതിനെല്ലാം നേതൃത്വം കൊടുത്ത ഒരു പാർട്ടിയുടെ മുഖ്യമന്ത്രിയായി ഇവിടെ വന്നിരുന്ന് കൊലപാതകത്തിനെതിരെ സംസാരിക്കുകയാണെന്ന് വി.ഡി സതീശൻ പരിഹസിച്ചു.

കൊല്ലപ്പെട്ട അസം സ്വദേശികൾക്ക് ഒപ്പം വന്ന 19 വയസുകാരൻ തിരിച്ചുവണ്ടി കയറിയത് ആ പിതാവിന്റെയും 22 കാരന്റെയും മൃതദേഹങ്ങളുമായിട്ടാണ്. പക്ഷെ കേരളത്തിലെ മുഖ്യമന്ത്രിക്ക് അത് ഒരു വിഷയമല്ല. വിഷയദാരിദ്ര്യമെന്നാണ് ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി പറയുന്നതെന്ന് സതീശൻ വിമർശിച്ചു. സ്‌ഫോടനം ഉണ്ടാകുമ്പോൾ പോലീസ് നായയെയും കൊണ്ട് തെക്കുവടക്ക് നടക്കും. അല്ലാതെ കേസിലെ പ്രതികളെ പിടിക്കില്ല.

19 വയസുകാരനെയും 22 വയസുകാരനെയും ശിരസിൽ മഴു കൊണ്ടു വെട്ടി നിങ്ങൾ കൊന്നില്ലേ. ടിപി ചന്ദ്രശേഖരനെ കൊന്നത് എങ്ങനെയാണ്? ആ വിധവയല്ലേ ഇവിടെ ഇരിക്കുന്നതെന്ന് കെ.കെ രമയെ ചൂണ്ടി സതീശൻ ചോദിച്ചു. അവരെ ഇപ്പോഴും നിങ്ങളുടെ നേതാക്കൻമാർ അപമാനിക്കുകയാണ്.52 വെട്ട് വെട്ടി മുഖം വികൃതമാക്കി. അതൊന്നും ഒരു മലയാളിയുടെയും മനസിൽ നിന്ന് മാഞ്ഞുപോകില്ല.

ഇരിക്കൂറിൽ ബോംബ് ഒരു വീട്ടിൽ സ്‌ഫോടനം ഉണ്ടായി രണ്ട് പേർ മരിച്ചു. ഒരുപാട് പേർക്ക് പരിക്കേറ്റു. അന്ന് പാർട്ടിക്ക് അതിൽ ബന്ധമില്ലെന്ന സ്ഥിരം സാധനമാണ് സിപിഎം പുറത്തിറക്കിയത്. പിന്നീട് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശ്രീകണ്ഠാപുരത്ത് എത്തി മരണപ്പെട്ടവർക്ക് കുടുംബ സഹായഫണ്ടും പരിക്കേറ്റവർക്ക് ചികിത്സാസഹായ ഫണ്ടും നൽകിയപ്പോൾ പറഞ്ഞത് ഇവർ പാർട്ടിക്ക് വേണ്ടിയാണ് രക്തസാക്ഷികൾ ആയതെന്നാണ്. ബോംബ് ഉണ്ടാക്കുന്നതിനിടയിൽ കൊല ചെയ്യപ്പെട്ടവർ പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളായി എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയാണ് മുഖ്യമന്ത്രിയുടെ റോളിൽ ഇവിടെ വന്നിരുന്ന് സ്റ്റഡി ക്ലാസ് നൽകുന്നതെന്നും സതീശൻ പരിഹസിച്ചു.

Tags: Pinarayi VijayanKerala Niyamasabhav d satheesanവി.ഡി സതീശൻസിപിഎംടിപി ചന്ദ്രശേഖരൻ
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies