ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയച്ചു. പതിനഞ്ചാം ഓവറിൽ രണ്ടു വിക്കറ്റിന് 72 എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ആദ്യ ഒൻപത് ഓവറുകളിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 40 റൺസ് എന്ന ഭേദപ്പെട്ട നിലയിൽ തുടങ്ങിയ ഇംഗ്ലണ്ടിന് 23 റൺസെടുത്ത ജെയ്സൺ റോയിയും 38 റൺസെടുത്ത ജോണി ബെയർസ്‌റ്റോവുമാണ് പുറത്തായത്. റോയിയെ ഹാർദ്ദിക് പാണ്ഡ്യയും ബെയഡസ്റ്റോവിനെ ചാഹലുമാണ് വീഴ്‌ത്തിയത്. 21 റൺസുമായും ജോ റൂട്ട് 11 റൺസുമായും റണ്ണൊന്നുമെടുക്കാതെ ബെൻ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.
രണ്ടാം ഏകദിനത്തിൽ ശ്രേയസ് അയ്യർക്ക് പകരമായി വിരാട് കോഹ്ലിയാണ് കളിക്കുന്നത്. ആദ്യ മത്സരത്തിൽ പരിക്കുമൂലം കളിച്ചിരുന്നില്ല. ബൂമ്രയുടെ അത്യുഗ്രൻ ആറു വിക്കറ്റ് പ്രകടനത്തിൽ 110 റൺസിൽ എല്ലാവരും പുറത്തായ ശേഷം 10 വിക്കറ്റിന്റെ ഗംഭീര ജയമാണ് രോഹിതും ശിഖർ ധാവനും നേടിയെടുത്തത്.
ബൗളിംഗിൽ ആദ്യ ഏകദിനത്തിൽ ബുമ്ര 7.2 ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്താണ് 6 വിക്കറ്റ് നേടിയത്. മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്‌ത്തി. പ്രസിദ്ധ് കൃഷ്ണയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു.
Comments