ലണ്ടൻ: ഇന്ത്യയ്‌ക്ക് മേൽ പിടിമുറുക്കി ഇംഗ്ലണ്ട്. രണ്ടാം ഏകദിനത്തിൽ ലോർഡ്‌സിൽ നിലയുറപ്പിക്കുംമുന്നേ ഇന്ത്യയുടെ ഓപ്പണർമാരെ ആതിഥേയർ മടക്കി. റൺസൊന്നുമെടുക്കാതെ നായകൻ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്.
ബാറ്റിംഗിൽ താളം കണ്ടെത്താനാകാതെ വിഷമിച്ച ശിഖർധവാനാണ്(9) രണ്ടാമത് പുറത്തായത്. ശ്രദ്ധിച്ചു നീങ്ങുന്ന വിരാട് കോഹ്ലിയും(14) റൺസെടുക്കാതെ ഋഷഭ് പന്തുമാണ് ക്രീസിൽ. ഇംഗ്ലീഷ് നിരയിൽ റീസ് തോപ്ലേയാണ് രോഹിതിനേയും ശിഖർ ധവാനേയും വീഴ്‌ത്തിയത്.
ടോസ് നഷ്ടമായി ബാറ്റിംഗിന് അയയ്‌ക്കപ്പെട്ട ആതിഥേയർ 246 റൺസാണ്നിശ്ചിത 50 ഓവറുകളിൽ നേടിയത്. മുൻനിര തകർന്നപ്പോൾ ഉറച്ചു നിന്ന് പോരാടിയ മദ്ധ്യനിരയാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ നൽകിയത്. മൊയീൻ അലി(47) ഡേവിഡ് വില്ലി(41) എന്നിവരാണ് രക്ഷകരായത്. ഇന്ത്യൻ ബൗളർമാരിൽ ചാഹൽ പത്ത് ഓവറിൽ 47 റൺസിനാണ് നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്. ബുമ്ര പത്തോവറിൽ 49 റൺസിന് രണ്ട് വിക്കറ്റും ഹാർദ്ദിക് പാണ്ഡ്യ 6 ഓവറിൽ 28ന് 2 വിക്കറ്റുകളും വീഴ്‌ത്തി. മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി. അഞ്ച് ഓവറുകൾ എറിഞ്ഞ് 17 റൺസുമാത്രം വിട്ടുകൊടുത്ത് രവീന്ദ്ര ജഡേജ റൺവേട്ടയ്‌ക്ക് തടയിട്ടു.
Comments