പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിച്ചു. പതിനെട്ടാം പടിയ്‌ക്ക് മുന്നിലുള്ള ആഴിയിലും മേൽശാന്തി അഗ്നി പകർന്നു. തുടർന്ന് അയ്യപ്പ ഭക്തർ ദർശനത്തിനായി പതിനെട്ടാംപടി ചവിട്ടി.
ഇന്ന് മുതൽ 21 വരെ ദർശന സൗകര്യമുണ്ട്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പ ഭക്തർക്ക് ദർശനത്തിനെത്താം. നിലയ്‌ക്കൽ എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചിനാണ് നട തുറന്നത്.
നടന്ന തുറന്നതിന് ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമങ്ങളും മറ്റ് പൂജകളും നടന്നു. ഉദയാസ്തമയ പൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്ഭാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടായിരിക്കും.
Comments