ഡൽഹി: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്യൂണിസ്റ്റുകാരെ അവഗണിക്കാൻ കഴിയില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. 75-ാം സ്വാതന്ത്ര്യ ദിനം വിപുലമായി പാർട്ടി ആഘോഷിക്കുമെന്ന് അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാർ ചരിത്രം തിരുത്താൻ ശ്രമിക്കുന്നുവെന്നാണ് ഡി രാജയുടെ ആരോപണം.
സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് ഡി.രാജ പറഞ്ഞു. സ്വാതന്ത്ര്യ ചരിത്രത്തിൽ ആർഎസ്എസിന് പങ്കില്ലെന്നാണ് സിപിഐ ജനറൽ സെക്രട്ടറി പറയുന്നത്. ഇത് തുറന്ന് കാണിക്കാൻ വ്യാപകമായി പ്രചരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് സിപിഐ നേതൃയോഗം തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
രാജ്യ വ്യാപകമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്താനാണ് സിപിഐയു -ടെ നീക്കം. പൂർണ്ണസ്വരാജ് എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചത് കമ്യൂണിസ്റ്റുകാരാണെന്ന് ഡി രാജ അവകാശമുന്നയിച്ചു. നിരവധി കമ്യൂണിസ്റ്റുകാർ രക്തസാക്ഷിത്വം വഹിച്ചുവെന്നും അത് മറച്ചുകൊണ്ട് സ്വാതന്ത്ര്യ സമര ചരിത്രം എഴുതാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments