പട്ന: ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതിയിട്ട പോപ്പുലർ ഫ്രണ്ട്, ആ ഉദ്യമത്തിൽ പിന്തുണയ്‌ക്കാൻ തയ്യാറുള്ള മാദ്ധ്യമങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്. ബിഹാർ പോലീസിന്റെ പിടിയിലായ ജലാലുദ്ദീൻ, അതാർ പർവേസ് തുടങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആയുധ പരിശീലനം നൽകിയ സ്ഥലത്തിന്റെ ചിത്രങ്ങൾ ബ്ലോഗർ രവി രഞ്ജൻ പുറത്ത് വിട്ടു. തങ്ങളെ പിന്തുണയ്‌ക്കാനും, ഇസ്ലാമിക ഭീകരതയെ വെള്ളപൂശാനും സാദ്ധ്യതയുള്ള മാദ്ധ്യമങ്ങളുടെ പേരുകൾ ഇവർ ആയുധ പരിശീലന കേന്ദ്രത്തിന് മുന്നിൽ എഴുതി ഒട്ടിച്ചതായി ചിത്രങ്ങളിൽ കാണാം.
In the current situation situation government knocking all the mediums of extremism and conspiracy against India in this scenario Patna police investigating popular front of India and their political front SDPI 1/2 pic.twitter.com/nsyX9Fn8L0
— Ravi Ranjan (@RaviRanjanIn) July 17, 2022
എൻഡിടിവി, ദി വയർ, ബിബിസി എന്നീ മാദ്ധ്യമങ്ങളുടെ പേരുകളാണ് പോസ്റ്ററുകളിൽ കാണുന്നത്. 2019ൽ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ വെള്ളപൂശാൻ ബിബിസി ശ്രമിച്ചിരുന്നു. ബിബിസിയുടെ നിലപാട് എൻഡിടിവിയും ആവർത്തിച്ചിരുന്നു. ഗോധ്രയിൽ ജീവൻ നഷ്ടമായ കർസേവകരുടെ ബലിദാനത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇവരുടെ റിപ്പോർട്ടുകൾ. 2020ലെ ഡൽഹി കലാപങ്ങളിൽ, അക്രമികളെ ന്യായീകരിക്കുന്ന നിലപാട് ബിബിസിക്കും എൻഡിടിവിക്കും ഒപ്പം ദ് വയറും സ്വീകരിച്ചിരുന്നു.
ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതിയിട്ട് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ‘ഇന്ത്യ 2047‘ എന്ന സർക്കുലറിൽ ഗുരുതരമായ ഉള്ളടക്കമാണ് ഉള്ളത്. രാജ്യത്തെ എല്ലാ വീടുകളിലും പോപ്പുലർ ഫ്രണ്ട് ആശയം എത്തിക്കണമെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു. സംഘടനയിലെ അംഗങ്ങൾക്ക് സായുധ പരിശീലനം നൽകാൻ പരിശീലകർ സംസ്ഥാനങ്ങളിൽ ഉടനീളം സഞ്ചരിക്കണം. ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജനവാസം കുറഞ്ഞ പ്രദേശങ്ങൾ തിരഞ്ഞെടുക്കണം. ഇതിനായി മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ഭൂമി വാങ്ങി കൂട്ടണം. ഇവിടങ്ങളിൽ ആയുധ സംഭരണം നടത്തണം. ഇത്തരത്തിൽ സ്വന്തമായി സൈന്യത്തെ സജ്ജീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
തുർക്കി, പാകിസ്താൻ തുടങ്ങിയ ഇസ്ലാമിക രാഷ്‌ട്രങ്ങൾ സഹായം ഉറപ്പ് നൽകിയതായും പോപ്പുലർ ഫ്രണ്ട് സർക്കുലറിൽ പറയുന്നു. കാര്യങ്ങൾ കണക്ക്കൂട്ടൽ അനുസരിച്ച് മുന്നോട്ട് പോയാൽ, സ്വന്തം ഭരണഘടന സ്ഥാപിച്ച് ഇസ്ലാമിന്റെ മഹത്വം പുനസ്ഥാപിക്കണമെന്നും എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾക്കിടയിൽ പ്രചരിപ്പിക്കാൻ തയ്യാറാക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
Comments