ലണ്ടൻ : ബോറിസ് ജോൺസന്റെ പിൻഗാമിയാകാൻ ഇന്ത്യൻ വംശജയൻ ഋഷി സുനക്. ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന നാലാം ഘട്ട വോട്ടെടുപ്പിലും സുനക് മുന്നിലെത്തി.118 വോട്ടുകളാണ് സുനകിന് ലഭിച്ചത്.
ടോറി നേതൃത്വത്തിലേക്കുള്ള നാലാം റൗണ്ട് വോട്ടെടുപ്പിൽ, ഋഷി സുനക് ഒന്നാം സ്ഥാനം നിലനിർത്തി. മൂന്നാം റൗണ്ടിൽ 115 ആയിരുന്നു വോട്ട് വിഹിതമെങ്കിൽ നാലാം റൗണ്ടിൽ മികച്ച ലീഡോടെ അത് 118 ആയി വർദ്ധിച്ചു. വ്യാപാര മന്ത്രി പെന്നി മൊർഡോന്റിന് 92 വോട്ടും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടും ലഭിച്ചു.
ഇന്ന് അവസാന റൗണ്ട് തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാർത്ഥികൾ, ടോറി പാർട്ടി അംഗങ്ങളുടെ പിന്തുണയ്‌ക്കായി രാജ്യത്തുടനീളം പ്രചാരണം നടത്തും. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥി പുതിയ കൺസർവേറ്റീവ് പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി അധികാരമേൽക്കും.
അഴിമതിയിൽ പെട്ട് ബോറിസ് ജോൺസന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ രാജിയാണ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനമൊഴിയാൻ നിർബന്ധിതനാക്കിയത്. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ആരംഭിച്ചു. എന്നാൽ സുനകിന് പിന്തുണ നൽകരുതെന്നാണ് ബോറിസ് ജോൺസൺ തന്റെ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. ഇതിനായി വംശീയ വിദ്വേഷ പ്രചാരണവും ബോറിസ് ജോൺസൺ നടത്തിയിരുന്നു.
Comments