തിരുവനന്തപുരം : എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞതിന്റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎം. ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ ജനം ടിവി പുറത്തുവിടുന്നു.
ജൂൺ 30 രാത്രി 11.30നാണ് സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബൈക്കിലെത്തിയ അക്രമി പടക്കം എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇരുചക്ര വാഹനത്തിൽ ഒരാൾ എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചതിന് ശേഷമാണ് മറ്റൊരു വാഹനത്തിലെത്തിയ ആൾ ആക്രമണം നടത്തിയത്. കേസിന്റെ നിർണായക തെളിവുകൾ അക്രമി സംഘം പൂഴ്‌ത്തി എന്നാണ് നിഗമനം.
അർദ്ധരാത്രി നടന്ന ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. എന്നാൽ സിപിഎം നേതാക്കൾ തന്നെ സ്വയം ആക്രമണം നടത്തി, അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവെയ്‌ക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസും ആരോപിച്ചു.
അക്രമം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും പോലീസിന്റെ മൂക്കിന് താഴെ നടന്ന അക്രമത്തിലെ പ്രതികളെ കണ്ടെത്താൻ സാധിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
Comments