ന്യൂയോർക്ക്: കൊറോണ വ്യാപന വേളയിൽ കൈത്താങ്ങായ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് അമേരിക്ക. പ്രതിസന്ധി കാലത്ത് കൊറോണ പ്രതിരോധ മരുന്നുകളും സാമഗ്രികളും സമയാനുസൃതം എത്തിച്ച് നൽകിയ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് പ്രസിഡന്റ് ആന്റണി ബ്ലിങ്കൺ പറഞ്ഞു. രാജ്യാന്തര വാണിജ്യ മന്ത്രാലയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കൊറോണ വ്യാപനം രൂക്ഷമായിരുന്ന 2020 ൽ ഇന്ത്യ അമേരിക്കയ്‌ക്ക് മരുന്നുകളും, കൊറോണ പ്രതിരോധ സാമഗ്രികളും പ്രധാനം ചെയ്തു. ഇതിന് പുറമേ ലക്ഷക്കണക്കിന് ഹൈഡ്രോക്‌സിക്ലൊറോക്വീൻ മരുന്നുകളാണ് ഇന്ത്യ അമേരിക്കയ്‌ക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന് ആവശ്യം നേരിട്ടപ്പോൾ ഇന്ത്യ സഹായവുമായി എത്തിയതായി ഇന്റർനാഷണൽ ഡവലപ്‌മെന്റ് ഏജൻസിയും അറിയിച്ചു. അതിനാൽ കൊറോണ പ്രതിരോധത്തിനായി അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളും. കൊറോണ പ്രതിരോധത്തിനായി ഇന്ത്യയ്‌ക്ക് 41 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിക്കുകയാണെന്നും ഇന്റർനാഷണൽ ഡവലപ്‌മെന്റ് ഏജൻസി വ്യക്തമാക്കി.
യോഗത്തിൽ ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, കോംഗോ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഇറ്റലി, മെക്‌സികോ, യുകെ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
Comments