ഡൽഹി : വികാസ് ദുബെയും പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു . 2020 ജൂലൈ 3 ന് ഗുണ്ടാ നേതാവായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ പോയ ഡെപ്പ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പോലീസുദ്യോഗസ്ഥരെ ഗുണ്ടാ സംഘം വെടിവെച്ചു കൊല്ലുകയുണ്ടായി . തുടർന്ന് നടന്ന തിരച്ചിലിൽ 10 ഓളം ഗുണ്ടകളെ വധിച്ചു . എന്നാൽ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട വികാസ് ദുബെ ജൂലൈ 9 ന് മഹാകാൽ ക്ഷേത്രത്തിൽ തൊഴാൻ വന്ന സമയത്ത് മധ്യപ്രദേശ് പോലീസിന്റെ പിടിയിലായി . ജൂലൈ 10 ന് വികാസ് ദുബെയുമായി സഞ്ചരിച്ച പോലീസ് വാഹനം അപകടത്തിൽ പെടുകയും വാഹനത്തിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച വികാസ് ദുബെയെ പോലീസ് വെടിവെച്ച് കൊല്ലുകയുമാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു . ഈ റിപ്പോർട്ട് പൊതുജനമദ്ധ്യത്തിൽ സൂക്ഷിക്കുകയും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുമെന്ന് കോടതി പറഞ്ഞു .
ഏറ്റുമുട്ടൽ കേസിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതായി സോളിസിറ്ററൽ ജനറൽ തുഷാർ മേത്ത കോടതിയോട് പറഞ്ഞു . ഈ കേസ് എത്രയും വേഗം അവസാനിപ്പിക്കാനുള്ള നടപടികൾ കോടതി കൈക്കൊള്ളണമെന്ന് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു . മധ്യപ്രദേശിൽ ഇത്തരം കുറ്റകൃത്യങ്ങൾ മുൻപ് ധാരാളമായി നടന്നിരുന്നു . എന്നാൽ യോഗി ആദിത്യ നാഥിന്റെ കീഴിലുള്ള സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ മൂലം ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം പൂർണ്ണമായും അവസാനിച്ചു .
Comments