ജയ്പൂർ: നുപൂർ ശർമ്മയെ അനുകൂലിച്ചതിന്റെ പേരിൽ ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു മതതീവ്രവാദി കൂടി അറസ്റ്റിൽ. ഖെർദിവാദ സ്വദേശിയായ മുഹമ്മദ് ജാവേദ് ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് റിയാസ് അക്ട്ടാരിയ്‌ക്ക് കൊല്ലപ്പെട്ട കനയ്യലാലിനെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയത് ഇയാളാണ്.
തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി റിയാസിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉദയ്പൂരിലെ തെരുവോരത്ത് ആഭരണങ്ങൾ വിൽക്കുന്നയാളാണ് ജാവേദ് മൻസൂരി. സുഹൃത്തും തൊട്ടടുത്ത് കട നടത്തുകയും ചെയ്യുന്ന വാസിം വഴിയാണ് ഇയാൾ അക്ട്ടാരിയ്‌ക്ക് കനയ്യലാലിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. കൊല്ലപ്പെടുന്ന അന്ന് രാവിലെവരെയുള്ള വിവരങ്ങൾ മൻസൂരി വസീം വഴി അക്ട്ടാരിയെ അറിയിച്ചിരുന്നുവെന്നാണ് എൻഐഎ പറയുന്നത്.
കഴിഞ്ഞ മാസം 28 നാണ് കനയ്യലാലിനെ മതതീവ്രവാദികൾ അതി ക്രൂരമായി കൊല്ലപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ എട്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments