തിരുവനന്തപുരം: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേളത്തിലെ എംഎൽഎയെ കുലംകുത്തിയെന്ന് അധിക്ഷേപിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ക്രോസ് വോട്ട് ചെയ്തത് ആരാണെന്ന് തിരിച്ചറിഞ്ഞാൽ അയാൾ കേരളരാഷ്‌ട്രീയത്തിൽ നിന്നും അപ്രസക്തരാകുമെന്നും പന്ന്യൻ രവീന്ദ്രൻ മുന്നറിയിപ്പ് നൽകി.
കേരളത്തിൽ നിന്ന് ഒരു വോട്ടാണ് എൻഡിഎ സ്ഥാനാർഥിയ്‌ക്ക് ലഭിച്ചതെങ്കിലും അത് അപകടകരമാണെന്നും ഒരാളെങ്കിലും ഇങ്ങനെ ചെയ്തത് ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രോസ് വോട്ട് ചെയ്തത് രാഷ്‌ട്രീയത്തിലെ മര്യാദകേടാണ്. ഏതു പാർട്ടിയിൽ ആയാലും നടപടി ഉറപ്പാണെന്നും എല്ലാ പാർട്ടികൾക്കും ഇത് പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയ്‌ക്ക് വോട്ട് ചെയ്തത് കേരളത്തിന്റെ രാഷ്‌ട്രീയ ധാർമികതയെ തകർക്കുന്നു കമ്യൂണിസ്റ്റുകളും എൽഡിഎഫ് ലെൻസ് കക്ഷികളും ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്‌ക്കാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നത്.എന്നാൽ പൊതു തീരുമാനത്തിന് വിരുദ്ധമായി ഒരു എംഎൽഎ ദ്രൗപദി മുർമുവിന് വോട്ട് ചെയ്യുകയായിരുന്നു. വോട്ടെണ്ണൽ അവസാനിച്ച് ഈ വിവരം പുറത്ത് വന്നത് വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ക്രോസ് വോട്ടിന്റെ പേരിൽ ഇടത് വലത് മുന്നണികൾ പരസ്പ്പരം പഴിചാരിയപ്പോൾ ക്രോസ് വോട്ട് ചെയ്ത് ചരിത്രം കുറിച്ചയാളെ ബിജെപി നേതാക്കൾ അഭിനന്ദിച്ചിരുന്നു.
Comments