പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം മഹാന്മാരായ രണ്ട് താരങ്ങളുടെ പുനസമാഗമത്തിന് വേദിയായി. വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറയും, ഇന്ത്യൻ കോച്ചും മുൻ സൂപ്പർ താരവുമായ രാഹുൽ ദ്രാവിഡുമാണ് പോർട്ട് ഓഫ് സ്പെയിനിൽ കണ്ടു മുട്ടിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ ജയം നേടിയ ശേഷമായിരുന്നു ഇരുവരുടെയും കണ്ടു മുട്ടൽ.
ട്രിനിഡാഡിലെ ക്യൂൻസ് പാർക്ക് ഓവലിൽ ഇരുവരും ഒരുമിച്ചപ്പോൾ മാദ്ധ്യമങ്ങൾക്ക് അത് ആവേശമായി. ഇരുവരുടെയും ചിത്രം പകർത്താൻ അവർ മത്സരിച്ചു. അക്കൂട്ടത്തിലെ ഒരു ചിത്രമാണ് ബിസിസിഐ പങ്കു വെച്ചിരിക്കുന്നത്. പിന്നീട് നിരവധി പേർ ചിത്രം ഷെയർ ചെയ്തു.
തൊണ്ണൂറുകളിലെ ക്രിക്കറ്റ് ഓർമ്മകൾ ഇരുവരും പങ്കുവെച്ചു. ഇരു ടീമുകളുടെയും എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളാണ് ദ്രാവിഡും ലാറയും. തങ്ങൾ കളംവാണ കാലത്ത് നിന്നും ഇന്നത്തെ കാലത്ത് ക്രിക്കറ്റിനുണ്ടായ മാറ്റങ്ങൾ ഇരുവരും ഗൗരവമായി വിശകലനം ചെയ്തു.
Two Legends, One Frame! 🙌 🙌#TeamIndia | #WIvIND pic.twitter.com/CdCUj6Y2Rp
— BCCI (@BCCI) July 23, 2022
Comments