പാലക്കാട്: അയ്യപ്പനും കോശിയും എന്ന സിനിമയിയിൽ ‘കലാക്കാത്ത സന്ദന മേറം’ എന്ന ഹൃദയം തൊടുന്ന ഗാനം ആലപിച്ച് മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ നഞ്ചിയമ്മ ഒരു പോരാട്ടത്തിലാണ്. പുരസ്കാര നിറവിൽ പുഞ്ചിരിക്കുന്ന നഞ്ചിയമ്മയുടെ ജീവിത പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഫേയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഭൂമാഫിയ തട്ടിയെടുത്ത കുടുംബ സ്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് നഞ്ചിയമ്മ. സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയകൾ വഞ്ചിച്ച നഞ്ചിയമ്മയ്‌ക്ക് തന്റെ ഭൂമി തിരിച്ച് ലഭിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
കുടുംബ സ്വത്തായ നാല് ഏക്കർ ഭൂമിയാണ് ഭൂമാഫിയ നഞ്ചിയമ്മയിൽ നിന്ന് തട്ടിപ്പറിച്ച് കൈവശം വെച്ചിരിക്കുന്നത്. സ്വന്തം ഭൂമി അപഹരിച്ചെടുത്തത്തിനെതിരെ നഞ്ചിയമ്മയുടെ ഭർത്താവ് 1987 ലാണ് ആദ്യമായി പരാതി നൽകിയത്. തുടർന്ന് 1995-ൽ നഞ്ചിയമ്മയ്‌ക്ക് അനുകൂലമായി നാല് ഏക്കർ ഭൂമി അനുവദിച്ചു കൊണ്ട് കോടതി ഉത്തരവിറക്കി. എതിർ കക്ഷികൾ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കോടതി വിധി കൽപ്പിച്ചത്. അന്ന് മുതൽ നഞ്ചിയമ്മ തന്റെ ഭൂമിയിൽ കൃഷി ചെയ്യാനും ആരംഭിച്ചു. എന്നാൽ സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയകൾ പിന്നീട് കോടതിയിൽ വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഹാജരാക്കിയതോടെ നഞ്ചിയമ്മയ്‌ക്ക് തന്റെ മണ്ണ് വീണ്ടും കൈവിട്ട് പോയി.
വ്യാജ രേഖകൾ ചമച്ച് ഭൂമിയുടെ ആധാരം ഭൂമാഫിയ സ്വന്തം പേരിലാക്കിയതായാണ് പരാതി. നഞ്ചിയമ്മയും കുടുംബവും ഇതിനെതിരെ പോരാട്ടത്തിലാണ്. സിപിഐ പ്രവർത്തകനായ ജോസഫ് കുര്യൻ കെ.വി മാത്യു എന്നിവർ നഞ്ചിയമ്മയിൽ നിന്ന് തങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 2013ൽ മരിച്ചു പോയ നഞ്ചപ്പൻ 2019-ൽ തങ്ങളെ ആക്രമിച്ചു എന്ന വ്യാജ മൊഴി നൽകിയാണ് ഇവർ കോടതി സംരക്ഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
സിപിഐ പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞുവെങ്കിലും റിയൽ എസ്റ്റേറ്റ് ഭൂമാഫിയയുടെ കേസ് ഇപ്പോഴും നിലനിൽക്കുകയാണെന്നും വിഷയത്തിൽ സർക്കാർ ഇടപെട്ട് നഞ്ചിയമ്മയുടെ കുടുംബസ്വത്തായ ഭൂമി തിരികെ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് ഭൂമിയുടെ യഥാർത്ഥ അവകാശിയായ നഞ്ചിയമ്മയ്‌ക്ക് ഇത് തിരികെ നൽകണമെന്ന്
Comments