അമേരിക്കയുടെ ഭീഷണി ഞങ്ങളുടെ അടുത്ത് ചിലവാകില്ലന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞു. അമേരിക്ക ലോകത്തുള്ള രാജ്യങ്ങളെ എല്ലാം വെല്ലുവിളിക്കുകയും , തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ ഞങ്ങളുടെ നേരെ വന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1950 മുതൽ 1953 വരെ നീണ്ടു നിന്ന കൊറിയൻ യുദ്ധത്തിന്റെ 69-ാം വാർഷികത്തിൽ കിം ജോങ് ഉൻ നടത്തിയ പ്രസംഗത്തിലാണ് ഈ കാര്യം സൂചിപ്പിച്ചത്.
ഉത്തര കൊറിയ പഴയ കൊറിയ അല്ലെന്നും ഞങ്ങളുടെ ശക്തിയെ നേരിടാനുള്ള കരുത്ത് അമേരിക്കയ്‌ക്ക് ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കാലങ്ങളായി നിരവധി രാജ്യങ്ങളെ തമ്മിലടിപ്പിച്ചും അടിമകളാക്കിയും അമേരിക്ക നടത്തി വന്ന സർവ്വാധിപത്യത്തെ എതിർക്കുന്നവരെ ഒരുമിച്ച് നിർത്താൻ ഇന്ന് ഉത്തര കൊറിയക്ക് സാധിക്കും. മറ്റു രാജ്യങ്ങളോട് കളിക്കുന്നത് പോലെ ഞങ്ങളോട് കളിയ്‌ക്കാൻ വന്നാൽ കളി പഠിപ്പിക്കുമെന്നാണ് ഉൻ പറയുന്നത്.
ഏത് പ്രതിസന്ധികളെയും നേരിടാൻ കൊറിയൻ സൈന്യം സജ്ജമാണെന്നും. പറഞ്ഞ സ്ഥലത്ത് പോയി എന്തും ചെയ്യാനുള്ള ആത്മബലം തങ്ങൾക്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയുടെ കയ്യിൽ മാത്രമല്ല ആണവായുധം ഉള്ളത്. ഞങ്ങൾക്കത് പ്രയോഗിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് ഉത്തര കൊറിയൻ അതിർത്തി പ്രദേശങ്ങളിൽ നടത്തുന്ന സൈനിക അഭ്യാസങ്ങൾ ഞങ്ങളെ ചൊടിപ്പിക്കുകയില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു .
എന്നാൽ ഉത്തര കൊറിയ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ആണവ ആയുധങ്ങളുടെ കണക്കുകൾ പറഞ്ഞു ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയത്തിലെ ഡെപ്യൂട്ടി വക്താവ് മൂൺ ഹോംഗ് സിക് വ്യക്തമാക്കി. അതിനു അമേരിക്കയുടെ സഹായം തേടിയതിൽ തങ്ങൾക്ക് ഒരു കുറ്റബോധവും ഇല്ലന്നാണ് അദ്ദേഹം പറയുന്നത്.
Comments