കേരളത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവർ പെട്ടു. കേന്ദ്രം നടപ്പിലാക്കിയ നിയമത്തിനെതിരെ ഭരണപക്ഷ പാർട്ടിയായ സി പി എമ്മും മറ്റു പ്രതിപക്ഷ പാർട്ടികളും നിരവധി സമരം നടത്തിയിരുന്നു. ജനാധിപത്യ പ്രക്രീയയുടെ ഭാഗമാണ് സമരമെന്നും, കേന്ദ്ര ഗവണ്മെന്റിനന്റെ ഈ നയത്തിനെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്ത ഇടതു പക്ഷ സർക്കാരും പാർട്ടിയും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.
കേരളത്തിൽ പൗരത്വ നിയമത്തിനെതിനെതിരെ സമരം ചെയ്തവർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകൾ യാതൊരു കാരണവശാലും പിൻവലിക്കാൻ സാധിക്കുകയില്ല എന്നാണ് കേരള സർക്കാർ പറയുന്നത്. നിയമത്തിനെതിരെ വലിയ പ്രക്ഷോഭമാണ് നടന്നത്. കേന്ദ്ര സർക്കാരിനെ ഒറ്റപ്പെടുത്തി ആക്രമിച്ച സർക്കാരും മറ്റു പ്രതിപക്ഷ പാർട്ടികളും നിരവധി അക്രമ സംഭവങ്ങളാണ് നടത്തിയത്.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ലാണ് കേരളത്തിൽ പ്രക്ഷോഭ പരിപാടികൾ നടന്നത്. എന്നാൽ ഇതിനെതിരെ പരസ്യമായി സമരാഹ്വനം നടത്തുകയായിരുന്നു കേരള സർക്കാരും പ്രതിപക്ഷ പാർട്ടികളും. സമരത്തിൽ പങ്കെടുത്തവർക്കെതിരെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസുകൾ എടുത്തത്. ഗുരുതര വകുപ്പുകൾ ചുമത്തിയ കേസുകളിൽ ഉൾപ്പെട്ടവരാണ് കൂടുതലും.
സംഘം ചേരുകയും, ഔദ്യോഗിക കൃത്യ നിർവ്വഹകണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് ചൂണ്ടി കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അകെ 836 കേസുകളിലായി 566-ലും കുറ്റപത്രം നൽകി കഴിഞ്ഞു. കേവലം 36 കേസുകൾ മാത്രമാണ് പിൻവലിച്ചത്. ഇവ ഗുരുതര വകുപ്പുകളല്ല എന്ന് ചൂണ്ടി കാട്ടിയാണ് പിൻവലിച്ചെതെന്നു സർക്കാർ പറയുന്നു. എന്നാൽ സി പി എം പൗരത്വ ഭേദഗതി നിയമത്തിൽ മുതലെടുപ്പ് നടത്തുകയും മുസ്ലിംസമുദായത്തെ വോട്ടിന് വേണ്ടി ഇടതു പക്ഷവുമായി ചേർത്ത് നിർത്താൻ ശ്രമിക്കുക മാത്രമാണ് ഇതിലൂടെ ചെയ്തതെന്ന കാര്യം പുറത്ത് വരികയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത് എല്ലാ കേസുകളും സർക്കാർ പിൻവലിക്കുമെന്നായിരുന്നു. എന്നാൽ ഇതെല്ലാം പാഴ്വാക്കാകുകയാണ് ചെയ്തതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
Comments