ദുബായ്: യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ ഗൾഫിലെ ബാങ്കുകളും പരിശനിരക്ക് ഉയർത്തി. യുഎഇ സെൻട്രൽ ബാങ്കിൽ 0.75 ശതമാനമാണ് പലിശ നിരക്ക് ഉയർന്നത്. ക്രഡിറ്റ് കാർഡിന്റെയും ലോണിന്റെയും തിരിച്ചടവുകളെ നിരക്ക് വർധന ബാധിക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ പലിശ നിരക്ക് നിലവിൽ വന്നതായി യുഎഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഉയരുന്ന പലിശനിരക്ക് രാജ്യത്തിന്റെ എണ്ണയിതര വിപണിയെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതിനാൽ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഇത് ഉലച്ചിലുണ്ടാക്കില്ലെന്നും വിദഗ്ധർ പറയുന്നു.
അതേസമയം യുഎഇയിൽ ക്രഡിറ്റ് കാർഡ് തിരിച്ചടവ് ബാക്കിയുള്ളവരെയും ഭവനവായ്പ, പേഴ്സണൽ ലോൺ തിരിച്ചടവ് നടത്താനുള്ളവരെയും പലിശ നിരക്ക് വർധനവ് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments