ന്യൂഡൽഹി: ബർമിങ്ങാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ മെഡൽ കരസ്ഥമാക്കിയവർക്ക് ആശംസകളുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. മത്സരങ്ങളിൽ താരങ്ങൾക്ക് മികച്ച കൈവരിക്കാൻ കഴിഞ്ഞത് പ്രധാനമമന്ത്രിയുടെ സ്ഥിര പ്രോത്സാഹനം കാരണം കൂടിയാണെന്നും മന്ത്രി പറഞ്ഞു.
ഭാരോദ്വഹനക്കാരെ പ്രതിനിധീകരിച്ച് രാജ്യത്തിനു വേണ്ടി സ്വർണ്ണം നേടി റെക്കാർഡുകൾ സ്വന്തമാക്കിയ മീരാ ഭായ് ചാനുവിന് അദ്ദേഹം പ്രത്യേക അഭിനന്ദങ്ങൾ അറിയിച്ചു. കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹന മത്സരവേദിയിൽ ചാനുവും എതിരാളിയും തമ്മിലുള്ള വ്യത്യസം 29 കിലോ ആയിരുന്നു. എതിരാളിയേക്കാൾ ബഹുദൂരം മുന്നിലായിരുന്നുവെന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നതായും മന്ത്രി പറഞ്ഞു. സാങ്കേത് സർഗർ, ഗുരുരാജ പൂജാരി എന്നിവരെയും അഭിനന്ദിച്ചു. പരിക്കുകളെ അവഗണിച്ച് മെഡൽ നേടിയ സാങ്കേതിനെ പ്രത്യേകമായി അഭിനന്ദിക്കുന്നതായി വ്യക്തമാക്കി.
പ്രധാനമന്ത്രി കായിക രംഗത്തെ സ്‌നേഹിക്കുന്ന ആളും പ്രചാരകനുമാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ പോകുന്നവരുമായി സംവദിച്ചതിന്റെ പ്രധാന കാരണം ഇതാണെന്നും ഠാക്കൂർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ താരങ്ങൾക്ക് പ്രചേദനമേകിയെന്നും പറഞ്ഞു. കഴിഞ്ഞ ടോക്കിയോ ഒളിംമ്പിക്‌സിൽ ഓൺലൈൻ സംവിധാനം വഴി മത്സരാർത്ഥികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. മോദി ചെയ്യുന്നതു പോലെ മറ്റൊരു നേതാവും ചെയ്യുന്നില്ലെന്നും കായിക മന്ത്രി പറഞ്ഞു.
Comments