മുംബൈ : 1000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് തവണ ഹാജരാകാൻ നിർദ്ദേശിച്ചിട്ടും റാവത്ത് ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയിരുന്നില്ല. മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിലാണ് നേതാവിനെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ 7 മണിയോടെ മുംബൈയിലെ ഭാണ്ഡൂപ്പിലുള്ള റാവത്തിന്റെ വീട്ടിലെത്തിയ ഇഡി സംഘം തിരച്ചിൽ ആരംഭിച്ചിരുന്നു. 9 മണിക്കൂർ നീണ്ട പരിശോധനാണ് നടന്നത്. പത്ര ചാളിന്റെ പുനർവികസനവുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ഭാര്യയും കൂട്ടാളികളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി.
എന്നാൽ ബാലാസാഹേബിനെ വെച്ച് സത്യം ചെയ്യുകയാണെന്നും ഒരിക്കലും അഴിമതി കാണിച്ചിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്നാണ് സഞ്ജയ് റാവത്ത് ആരോപിക്കുന്നത്.
Comments