ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വാക്സിനേഷന്റെ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ CAA നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാക്സിനേഷൻ പൂർണ്ണമായും നൽകി കഴിഞ്ഞാൽ അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയവ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു , ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗത്തിൽ പെടുന്നവർക്ക് പൗരത്വം നൽകും. ഈ കാര്യത്തിൽ ഇനി ചർച്ചയില്ല എന്നും നിയമം ഉടൻ നടപ്പിലാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർ നേരിടുന്ന പ്രശ്നനങ്ങളെ കുറിച്ച് ചർച്ച ചെയ്യവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. നിലവിലെ സാഹചര്യം സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും ഉടനെ തന്നെ നിയമം നടപ്പിലാക്കാൻ കഴിയുമെന്നും ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് അമിത് ഷാ പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും മൂന്നാം ഘട്ട വാക്സിനേഷൻ നൽകുന്നതിന് വേണ്ടിയുള്ള പ്രവർത്തനം സർക്കാർ നടത്തുന്നുണ്ട്. ഈ ഉദ്യമം പൂർത്തിയായൽ CAA നിലവിൽ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാനസമിതി യോഗത്തിലാണ് അമിത് ഷാ പങ്കെടുത്തത്. ടി എം സി എം എൽ എ മാർ നടത്തിയ അഴിമതിയെ കുറിച്ച് സുവേന്ദു അധികാരി സൂചിപ്പിച്ചു. ഏകദേശം 100 ടിഎംസി നേതാക്കൾ നടത്തിയ അഴിമതികളുടെ വിവരം അടങ്ങിയ പട്ടിക അമിത്ഷാക്ക് സുവേന്ദു അധികാരി കൈമാറി. 2019 ലാണ് പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയത്. രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. എന്നാൽ സർക്കാർ നിലപാടിൽ മാറ്റമില്ലാതെ നിന്നതിനെ തുടർന്ന് പ്രതിപക്ഷ സംഘടനകൾ സമരം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
Comments