ലക്‌നൗ: ഉത്തർപ്രദേശിൽ ഗ്രാമവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്തെറിഞ്ഞ് ബജ്രംഗ്ദൾ. അസംഗഢിലെ മഹാരാജ്ഗംഞ്ചിലായിരുന്നു സംഭവം. തക്ക സമയത്ത് വിവരം പോലീസിനെ അറിയിച്ചായിരുന്നു ബജ്രംഗദൾ പ്രവർത്തകർ ഗ്രാമവാസികളുടെ രക്ഷകരായത്.
വിഷ്ണു നഗർ ഗ്രാമത്തിലെ ദളിത് വിഭാഗത്തിൽപ്പെട്ടവരെയായിരുന്നു ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമം നടന്നത്. പ്രദേശവാസിയും അടുത്തിടെ ക്രിസ്ത്യൻ മതം സ്വീകരിച്ച ആളുമായ ഇന്ദ്രകലയാണ് ഗ്രാമവാസികളെ തന്ത്രപൂർവ്വം മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. മകന്റെ പിറന്നാൾ ആഘോഷത്തിനെന്ന പേരിൽ ഇവർ പ്രദേശവാസികളെ സമീപത്തെ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതിന് ശേഷം എത്തിയവർക്ക് ഇവർ മധുര പലഹാരങ്ങളും, സമ്മാനങ്ങളും നൽകി. ഇത് എല്ലാവരും കഴിച്ച ശേഷം എല്ലാവരും മതം മാറിയതായി ഇന്ദ്രകല പ്രഖ്യാപിക്കുകയായിരുന്നു.
പരിഭ്രാന്തരായ പ്രദേശവാസികൾ ഇതിന് സമ്മതിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ മതം മാറിയാൽ ദുഷ്ട ശക്തികൾ അകന്നുപോകുമെന്ന് ഇന്ദ്രകല വ്യക്തമാക്കുകയായിരുന്നു. എന്നിട്ടും മതം മാറാൻ സ്വീകരിക്കാതിരുന്നവരെ ഇന്ദ്രകല ഭീഷണിപ്പെടുത്തി. കെട്ടിടത്തിനുള്ളിലെ ആൾകൂട്ടം കണ്ട ചിലർ വിവരം ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിച്ചപ്പോൾ മതപരിവർത്തനത്തിനുള്ള ശ്രമമാണെന്ന് വ്യക്തമായി. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മതപരിവർത്തനത്തിന് ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു.
Comments