കെയ്‌റോ : 4500 വർഷം പഴക്കമുളള സൂര്യക്ഷേത്രത്തിന്റെ ഭാഗങ്ങൾ ഈജിപ്തിൽ കണ്ടെത്തി. തലസ്ഥാനമായ കെയ്‌റോയ്‌ക്ക് സമീപം അബൂസിറിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ബിസി 2465 മുതൽ 2323 വരെ ഭരിച്ച അഞ്ചാം രാജവംശത്തിലെ ന്യൂസെറെ രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് പോളിഷ്, ഇറ്റാലിയൻ പുരാവസ്തു ഗവേഷകർ പറയുന്നു.
ഇറ്റാലിയൻ-പോളണ്ട് ഗവേഷകർ സംയുക്തമായാണ് പുരാവസ്തു ഗവേഷണ ദൗത്യത്തിൽ ഏർപ്പെട്ടത്. പണ്ട് കാലത്ത് സാധാരണക്കാർ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, ഗ്ലാസുകൾ, സെറാമിക് മൺപാത്രങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പുരാവസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 31 ന് ഈജിപ്തിലെ പുരാവസ്തു, ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അബുസിറിന് വടക്കുള്ള അബു ഘോറാബിലെ നിയുസെർ രാജാവിന്റെ ക്ഷേത്രത്തിൽ ഗവേഷണം നടത്തുന്നതിനിടെ അതിന് താഴെയാണ് ഈ ഭാഗങ്ങൾ കണ്ടെത്തിയത്. രാജവംശത്തിലെ ആറാമത്തെ ഭരണാധികാരിയായ ഫറവോ, ക്ഷേത്രം പണിയുന്നതിനായി അവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ച് മാറ്റുകയായിരുന്നു എന്നാണ് നിഗമനം. ഇവിടെ നിന്നും നിരവധി പാത്രങ്ങളും ഗ്ലാസുകളും കണ്ടെടുത്തിട്ടുണ്ട്. അഞ്ചാം രാജവംശക്കാലത്ത് നിർമ്മിച്ച സൂര്യക്ഷേത്രങ്ങളിൽ ഒന്നാകാം ഇത് എന്നാണ് കണ്ടെത്തൽ.
Comments