ഡൽഹി: പാർലമെന്റിലെ സഹപ്രവർത്തകരെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്ന് സ്പീക്കർ എംബി.രാജേഷ്. രാഹുല്‍ഗാന്ധി, കനിമൊഴി, കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്, ഗൗരവ് ഗോഗോയ്, എ.എം ആരിഫ്, എ.എ റഹിം തുടങ്ങിയവരുമാരായി സൗഹൃദം പങ്കുവെച്ചെന്ന് പാർലമെന്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് സ്പീക്കർ ഫേയ്സ്ബുക്കിൽ കുറിച്ചു.
പഴയതും പുതിയതുമായ സഹപ്രവർത്തകരോട് സംസാരിക്കാൻ സാധിച്ചുവെന്ന് എംബി.രാജേഷ് പറഞ്ഞു. രാഹുൽ ഗാന്ധിയ്ക്ക് ഹസ്തദാനം നൽകുന്നതും, ടി.എൻ പ്രാപൻ എ.എ.റഹീമിനെ ചേർത്തു പിടിച്ചിരിക്കുന്നതും, കേരളത്തിൽ നിന്നുള്ള കോൺഗ്രസ്-സിപിഎം നേതാക്കളുടെ സെൽഫിയുമാണ് സ്പീക്കർ എംബി രാജേഷ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ. ഔദ്യോഗികമായ ആവശ്യത്തിന് ഡല്‍ഹിയില്‍ എത്തിയതാണ് താനെന്ന് സ്പീക്കർ പറഞ്ഞു.
ഈ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം പുതിയ മന്ദിരത്തിലാണ് നടക്കുക. അതിനാല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുമ്പ് സഹപ്രവര്‍ത്തകരായിരുന്നവരെയെല്ലാം കാണാനായി സെന്‍ട്രല്‍ ഹാളില്‍ പോയതാണ് എംബി രാജേഷ്. ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെന്‍ട്രല്‍ ഹാളില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കും കേരളത്തില്‍ നിന്നുള്ള പുതിയ എം.പിമാര്ക്കുമൊപ്പവും സമയം ചെലവഴിച്ചുവെന്നും ലോകസഭാ സ്പീക്കര്‍ ഓം.ബിര്‍ളയെയും സന്ദര്‍ശിച്ചുവെന്നും എം.ബി.രാജേഷ് ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments