മസിൽ വര്‍ദ്ധിപ്പിക്കാൻ വേണ്ടി മരുന്നുകൾ കുത്തിവെച്ച ബ്രസീലിയൻ ബോഡി ബിൽഡർ മരിച്ചു. 55കാരനായ വാൽഡിർ സെഗാറ്റോയാണ് അന്തരിച്ചത്. ശരീരം മസിലുള്ളതാകാൻ ഇയാൾ സിന്തോൾ എന്ന മരുന്ന് വ്യപകമായി ഉപയോഗിച്ചിരുന്നു. ഡോക്ടർമാർ പലപ്പോഴായി മുന്നറിയിപ്പ് നൽകിയെങ്കിലും സെഗാറ്റോ അത് അവഗണിക്കുകയായിരുന്നു. മരുന്ന് കുത്തിവെയ്‌ക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹൃദയാഘാതത്തിലേയ്‌ക്ക് നയിക്കുമെന്നുമായിരുന്നു ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നുത്.
വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടായിരുന്നു വാൽഡിർ സെഗാറ്റോയുടെ ജീവിതം. ഹോളിവുഡ് നടനും ബോഡി ബിൽഡറുമായിരുന്ന അർനോൾഡ് ഷ്വാസ്‌നെഗറിന്റെ ആരാധകനായിരുന്ന ഇയാൾ മാർവൽ കഥാപാത്രമായ ഹൾക്കിനെ അനുകരിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്തിൽ മാരകമായി മരുന്ന് കുത്തിവെച്ചത്. സിന്തോൾ കുത്തിവെയ്‌ക്കുന്നത് ഉപേക്ഷിക്കണമെന്ന് ആറു വർഷം മുമ്പ് ഡോക്ടർമാർ സെഗാറ്റോട് ആവശ്യപ്പെട്ടിരുന്നു.
ടിക് ടോക്ക് അക്കൗണ്ടുകളിലൂടെ വാൽഡിർ സെഗാറ്റോ പലർക്കും സുപരിചിതനാണ്. ശരീരത്ത് വരുന്ന മാറ്റങ്ങൾ ഇയാൾ ടിക്ക് ടോക്കിലൂടെ ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. 1.7 മില്യൻ ഫോളോവേഴ്സ് സെഗാറ്റോയ്‌ക്ക് ഉണ്ട്. കുത്തിവെയ്പ്പ് തുടർന്നാൽ മരണം സംഭവിക്കാമെന്നും അല്ലെങ്കിൽ ഞരമ്പുകൾക്ക് ക്ഷതമോ പേശികൾക്ക് രൂപഭേദമോ സംഭവിക്കുമെന്നുമായിരുന്നു ഡോക്ടർമാരുടെ അറിയിപ്പ്. അവസാനം മരുന്നിന്റെ അമിതമായ ഉപയോഗം മൂലം തന്നെ വാൽഡിർ സെഗാറ്റോ മരിക്കുകയായിരുന്നു.
Comments