ഇസ്ലാമാബാദ്; ചൈനയുടെ കടക്കെണിയിൽ നട്ടം തിരിയുന്ന പാകിസ്താൻ ദൈനംദിന കാര്യങ്ങൾക്കായുള്ള പണത്തിനായി നെട്ടോട്ടം ഓടുകയാണ്. ഭരണാധികാരികൾക്കൊപ്പം സൈനിക മേധാവിയും ഊരുതെണ്ടുകയാണ്. ഗ്രേ പട്ടികയിൽ നിന്നും ഇളവുലഭിക്കുമെന്ന ഘട്ടമെത്തിയതിനാൽ ലോകബാങ്കിന്റെ സഹായം വേഗത്തിലാക്കാനാണ് വിവിധ രാജ്യങ്ങളുടെ സഹായം തേടുന്നത്. പാക് സൈനിക മേധാവി ജനറൽ ഖ്വമാർ ജാവേദ് ബാജ്വ യുഎഇയും സൗദിയും സന്ദർശിച്ചതായാണ് വിവരം.
കൊറോണ കാലകാലത്തെ സാമ്പത്തിക മാന്ദ്യത്തിന് മുന്നേ തന്നെ പാകിസ്താൻ കൈപ്പറ്റുന്ന പണം തിരികെ അടയ്ക്കാത്തതിന്റെ പേരിൽ ഇമ്രാനുള്ള സഹായം സൗദിയും യുഎഇയും നിർത്തിയിരുന്നു. നിലവിലെ ഭരണമാറ്റത്തിന് ശേഷം ലോകബാങ്കിന്റെ ഇളവുകൾക്ക നുസരിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് പണം കടംവാങ്ങാമെന്ന ആനുകൂല്യമാണ് പാകിസ്താൻ ഉപയോഗിക്കുന്നത്.
പാകിസ്താനെതിരെ സാമ്പത്തിക ഉപരോധത്തിന് ഏറ്റവുമധികം നടപടിക്ക് ശുപാർശ ചെയ്ത അമേരിക്കയോടും മാറിയ സാഹചര്യത്തിൽ സാമ്പത്തിക സഹായത്തിനായി പാക് ഭരണാധികാരികൾ സമീപിച്ചെന്നാണ് റിപ്പോർട്ട്. പാകിസ്താന് വേണ്ടി ജനറൽ ബാജ്വ തന്നെയാണ് അമേരിക്കൻ ഡപ്യൂട്ടി സെക്രട്ടറി വെൻഡീ ഷെർമാനെ ഫോണിൽ വിളിച്ച് തുക ലഭിക്കാനുള്ള അപേക്ഷ നൽകിയത്. ഐഎംഎഫിന്റെ സഹായത്താൽ ധനസമാഹ രണത്തിന് അനുമതി ലഭിച്ചാൽ നിലവിലെ സാമ്പത്തിക പരാധീനതയ്ക്ക് ചെറിയ പരിഹാര മാകുമെന്ന പ്രതീക്ഷയിലാണ് പാക് ഭരണകൂടം.
Comments