ഗുവാഹട്ടി : അസമിൽ ബംഗ്ലാദേശ് ഭീകര സംഘടനകളുമായി ബന്ധം പുലർത്തിയ മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി എഐയുഡിഎഫ് നേതാവ് ബദ്രുദ്ദീൻ അജ്മൽ. ഭീകര സംഘടനകളോട് ഒരിക്കലും അനുകമ്പ പാടില്ലെന്നും ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കുന്നവരെ ഭരണകൂടം എന്ത് വേണമെങ്കിലും ചെയ്‌തോളും എന്നും ബദ്രുദ്ദീൻ അജ്മൽ പറഞ്ഞു.
മദ്രസകൾ ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നവരോട് തങ്ങൾക്ക് അനുകമ്പ ഇല്ലെന്നാണ് അജ്മലിന്റെ വാദം. അത്തരത്തിൽ ഉള്ളവരെ എവിടെ വെച്ച് കണ്ടാലും സർക്കാർ വെടിവെച്ച് കൊല്ലണം. മദ്രസകളിൽ മോശമായി അദ്ധ്യാപകരെ കണ്ടാൽ സർക്കാർ അവരെ ചോദ്യം ചെയ്യുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം.
അവർ കാരണം മുസ്ലീം സമുദായത്തെ മുഴുവൻ ജിഹാദി എന്ന് വിളിക്കുകയാണ്. അത് ജിഹാദല്ലെന്നും തീവ്രവാദമാണെന്നുമാണ് ബദ്രുദ്ദീൻ പറയുന്നത്. സർക്കാർ അവരെ തടയണമെന്നും ഇന്റലിജൻസ് ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും എഐയുഡിഎഫ് നേതാവ് പറഞ്ഞു.
മോയ്രാബാരിൽ ജാമിഉൽ ഹുദാ മദ്രസ നടത്തിയ മുഫ്തി മുസ്തഫ, ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനയുമായി ബന്ധം പുലർത്തിന്റെ പേരിൽ അടുത്തിടെ അറസ്റ്റിലായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്നാണ് മദ്രസ തകർത്തത്. 43 വിദ്യാർഥികളാണ് ഈ മദ്രസയിൽ പഠിച്ചിരുന്നത്. ഇവരെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Comments