ന്യൂഡൽഹി: രാഷ്‌ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ വെച്ച് നടക്കുന്ന നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനാകും. 2019ന് ശേഷം നടക്കുന്ന ആദ്യ ഗവേണിംഗ് കൗൺസിൽ യോഗമാണിത്. രാജ്യത്തെ എല്ലാ സംസ്ഥാന പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുക. അതേസമയം തെലുങ്കാന യോഗം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം. സംസ്ഥാനത്തിന് അർഹമായ സ്ഥാനം കേന്ദ്ര സർക്കാർ നൽകുന്നില്ല എന്ന് തെലുങ്കാന മുഖ്യമന്ത്രി ആരോപിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര ഭരണ പ്രദേശത്തെ ചീഫ് സെക്രട്ടറിമാരും , കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, ലഫ്റ്റനന്റ് ഗവർണർമാർ , എക്സ് ഒഫിഷ്യോ അംഗങ്ങൾ , നീതി ആയോഗ് വൈസ് ചെയർമാൻ , പൂർണ്ണ സമയ അംഗങ്ങൾ, NITI ആയോഗ് കേന്ദ്ര മന്ത്രിമാർ തുടങ്ങിയ പ്രത്യേകം ക്ഷണിതാക്കൾ പങ്കെടുക്കും.
ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളും , പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം വളരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രധാനമായും ചർച്ച നടക്കും. വിള വൈവിധ്യ വൽക്കരണം, എണ്ണ കുരുക്കൾ , പയർ വർഗ്ഗങ്ങൾ, കാർഷിക സമൂഹം എന്നിവയിൽ സ്വയം പര്യാപ്തത നേടുക. ദേശീയ വിദ്യാഭ്യാസ നയം സ്‌കൂളുകളിൽ നടപ്പിലാക്കുന്നതിന്റെ ആവശ്യകത തുടങ്ങിയവ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
Comments