ലക്നൗ: കടലാമകളെ കടത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. ലക്നൗവിൽ നിന്നും 295 കടലാമകളുമായാണ് പ്രതി പിടിയിലായത്.
വൈൽഡ്ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും വനം വകുപ്പും ലക്നൗ ജില്ലയിലെ ബാൻത്ര പ്രദേശത്ത് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. സംരക്ഷിത മൃഗങ്ങളെ കടത്തുന്ന സംഘത്തിലെ അംഗമായ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ രവി സിംഗ് വ്യക്തമാക്കി.
മൃഗങ്ങളെ ആഹാരത്തിനായും വളർത്താനുമാണ് ഉപയോഗിക്കുന്നതെന്ന് പ്രതികൾ സമ്മതിച്ചു. ലൈംഗിക ഉത്തേജക മരുന്നുകൾ നിർമ്മിക്കാനാണ് ആമകളെ കടത്തിയിരുന്നതെന്ന് പ്രതികൾ സമ്മതിച്ചു. തെരായ് പ്രദേശത്തെ ചതുപ്പ് നിലങ്ങളിൽ നിന്നുമാണ് കടലാമകളെ പിടിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. ഇത്തരത്തിൽ കടത്തുന്ന ആമകളെ മ്യാൻമാർ, ബംഗ്ലാദേശ് എന്നിവിടങ്ങൾ വഴി തെക്ക് കിഴക്കൻ രാജ്യങ്ങളിലേക്കാണ് എത്തിക്കുന്നത്. കണ്ടെടുത്ത കടലാമകളെ വനം വകുപ്പിനെ ഏൽപ്പിച്ചതായും പോലീസ് പറഞ്ഞു.
നേരത്തെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടായാടാൻ ശ്രമിച്ചതിന് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൂലോക്ക് ഹിബ്ബൺ, മലമുഴക്കി വേഴാമ്പൽ,ലംഗൂർ, ഫെയർ കുരങ്ങ്,ഓട്ടർ എന്നീ മൃഗങ്ങളെയാണ് പോലീസ് കണ്ടെടുത്തത്.
Comments