ബർമിങ്ഹാം: ബാഡ്മിന്റൺ കോർട്ടിൽ ജൈത്രയാത്രയുമായി ഇന്ത്യ. സിംഗിൾസിൽ പുരുഷ വിഭാഗത്തിൽ ലക്ഷ്യ സെന്നും, വനിതകളിൽ പി വി സിന്ധുവിനും പുറമെ ഇന്ത്യൻ പുരുഷ ടീം ഡബിൾസിൽ സ്വർണ്ണം കരസ്ഥമാക്കി. ബാഡ്മിന്റണിൽ ചിരാഗ് ഷെട്ടി-സാത്വിക് രങ്കിറെഡ്ഡി സഖ്യമാണ് ഡബിൾസിൽ സ്വർണ്ണം നേടിയത്. ഇംഗ്ലണ്ടിന്റെ ബൻ ലെയ്ൻ-സീൻ വെൻഡി കൂട്ടുകെട്ടിനെ നേരിട്ടുളള സെറ്റുകൾക്ക്(21-15,21-13) മുട്ടുകുത്തിച്ചാണ് ഇന്ത്യൻ ജോഡി ഒന്നാമൻമാരായത്.
Gold Number 21 is here
RANKIREDDY & SHETTY DID IT.
Another gold for India in badminton .
Jai Hind#CommonwealthGames2022 pic.twitter.com/7UTZJHA9Fl— Manish🇮🇳 (@manibhaii16) August 8, 2022
ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇതോടെ സിന്ധു നേടുന്ന മെഡലുകളുടെ എണ്ണം അഞ്ചായി. പുരുഷ സിംഗിൾസിൽ 20കാരനായ ലക്ഷ്യ സെൻ മലേഷ്യൻ താരത്തെ തോൽപ്പിച്ചാണ് സ്വർണം സ്വന്തമാക്കിയത്.
പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ മലേഷ്യയുടെ സേ യോംഗിനെ 19-21, 21-9, 21-16 എന്ന സ്‌കോറിനാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ലോക പത്താം നമ്പർ താരമായ ലക്ഷ്യ സെൻ ആദ്യ റൗണ്ടിൽ പിറകിലായിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് റൗണ്ടുകളിലും മികച്ച പ്രകടനമായിരുന്നു ലക്ഷ്യ കാഴ്ചവെച്ചത്.
Comments