കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മോൻസൻ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
തട്ടിപ്പിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചീട്ട് നൽകിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഐജി ലക്ഷ്മണയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്.
മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസനുമായി വലിയ അടുത്തബന്ധമുണ്ടായിരുന്നെങ്കിലും തട്ടിപ്പിൽ പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കെപിസിസി പ്രസിഡന്റ് സുധാകരനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ട്. അതേസമയം അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഹർജി അനുവദിക്കരുതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
Comments