ഫരീദാബാദ്: ഓഗസ്റ്റ് 24ന് ഉദ്‌ഘാടനം ചെയ്യുന്ന ഫരീദാബാദിലെ അമൃത ആശുപത്രിയുടെ വിളംബര യാത്രയുമായി ബന്ധപ്പെട്ട വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നടന്നു. യാത്ര അയൽ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങളിലൂടെ പ്രയാണം നടത്തും.133 ഏക്കറിൽ 2400 കിടക്കകളുമയാണ് ആശുപത്രി യാഥാർത്ഥ്യമാകുന്നത്.
1200 കിടക്കകളോട് കൂടി നിർമ്മിച്ച എറണാകുളത്തെ അമൃത ഹോസ്പിറ്റലിനേക്കാൾ പതിൻമടങ്ങ് വലുപ്പവും സൗകര്യങ്ങളുമുള്ള അമൃതാനന്ദമയി മഠത്തിന്റെ ഏറ്റവും പുതിയ ആശുപത്രിയാണ്. 14 നിലകളിലായി പണി തീർത്ത ആശുപത്രിയിൽ 81 സ്പെഷ്യാലിറ്റികളിലായി ഓങ്കോളജി, കാർഡിയാക് സയൻസ്, ന്യുറോ സയൻസ്, ഗ്യാസ്‌ട്രോ സയൻസ്, വൃക്ക ശാസ്ത്രം, ആസ്തി രോഗങ്ങൾ തുടങ്ങിവയും പ്രവർത്തിക്കുന്നതായി ഡൽഹി മാതാ അമൃതാനന്ദമയി മഠം മേധാവി സ്വാമി നിജാമൃതാനന്ദ പുരി പറഞ്ഞു.
ആശുപത്രി കാമ്പസിൽ 64 മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, അത്യാധുനിക ഇമേജിംഗ് സേവനങ്ങൾ, പൂർണ്ണ ഓട്ടോമേറ്റഡ് റോബോട്ടിക് ലബോറട്ടറി, ഹൈ-പ്രിസിഷൻ റേഡിയേഷൻ ഓങ്കോളജി, നവീകരിച്ച ന്യൂക്ലിയർ മെഡിസിൻ, അത്യാധുനിക 9 കാർഡിയാക് സെന്ററുകൾ, ക്ലിനിക്കൽ സേവനങ്ങൾക്കായി ഇന്റർവെൻഷണൽ കാത്ത് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
Comments