ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡൽഹിയിൽ നിന്ന് കണ്ടെടുത്തത് 2,000 വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ആനന്ദ് വിഹാറിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
വെടിയുണ്ടകൾ ആർക്ക് വേണ്ടി എത്തിച്ചതാണെന്നും എവിടെ നിന്നാണെന്നും കണ്ടെത്താൻ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വൻ ആക്രമണത്തിനുള്ള ഗൂഢാലോചനയാണ് തകർത്തതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി കനത്ത സുരക്ഷാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങൾ ഭീകരസംഘടനകൾ തടസപ്പെടുത്താൻ പദ്ധതിയിടുന്നുവെന്ന വിവരങ്ങളെ തുടർന്ന് ചെങ്കോട്ടയ്‌ക്ക് സമീപം ഇന്റർനെറ്റ് പ്രോട്ടോക്കോൾ അധിഷ്ഠിതമായ 1,000 ത്തോളം സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. പോലീസും സുരക്ഷാ സേനയും ഡൽഹിയിലുടനീളം റോന്ത് ചുറ്റുന്നതിനിടെ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കളാണ് കൃത്യമായ ഇടപെടലിലൂടെ പിടികൂടിയത്.
Comments