ഛണ്ഡിഗഡ്: പാറുന്ന ദേശീയ പതാകയായി മനുഷ്യർ അണിനിരന്നതോടെ രാജ്യം നടന്നുനീങ്ങിയത് ഗിന്നസ് റെക്കോർഡിലേക്ക്. ഛണ്ഡിഗഡ് യൂണിവേഴ്‌സിറ്റി എൻഐഡി ഫൗണ്ടേഷനുമായി ചേർന്നാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റെക്കോർഡ് നേട്ടത്തിന് നേതൃത്വം നൽകിയത്.
ഛണ്ഡിഗഡിലെ സെക്ടർ 16 സ്റ്റേഡിയത്തിൽ അയ്യായിരത്തിലധികം പേർ അണിനിരന്ന് ദേശീയപതാക വീശുന്ന മനുഷ്യചിത്രത്തെ ദൃശ്യവത്കരിച്ചപ്പോൾ നേരത്തെ യുഎഇ തീർത്ത റെക്കോർഡിനെ മറികടക്കാൻ രാജ്യത്തിനായി. 5,885 പേർ ചേർന്നാണ് പാറിപറക്കുന്ന ത്രിവർണ്ണ പതാകയുടെ രൂപത്തിലായി മാറിയത്. ദൃശ്യാവിഷ്‌കാരം റെക്കോർഡ് രേഖപ്പെടുത്തിയതായി ഗിന്നസ് അധികൃതരെ പ്രതിനിധീകരിച്ചെത്തിയ സ്വപ്‌നിൽ ധൻഗരികാർ അറിയിച്ചു.
#WATCH | Guinness World Record for the largest human image of a waving national flag achieved by Chandigarh University and NID Foundation at Chandigarh today.
Union Minister Meenakashi Lekhi was also present here on the occasion. pic.twitter.com/6jRgnsi5um
— ANI (@ANI) August 13, 2022
കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ ആയിരക്കണക്കിനാളുകളും ഈ റെക്കോർഡ് നേട്ടം സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടി.
രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ ക്യാമ്പയിനും ഇന്ന് തുടക്കമിട്ടു. ഓരോ വീട്ടിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർന്നു. പ്രമുഖരായ നിരവധി പേർ രാഷ്‌ട്രീയഭേദമന്യേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം നടപ്പിലാക്കി. ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെ ക്യാമ്പയിനിന്റെ ഭാഗമായി ത്രിവർണ്ണ പതാക ഉയർന്ന് നിൽക്കും.
Comments