ലക്‌നൗ: സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് പാക് ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെയും വിവരം ലഭിച്ചിരുന്നു.
വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ സേനയുടെ ക്യാമ്പുകൾക്കും, അതിർത്തി മേഖലകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെയും ആക്രമണം ഉണ്ടാകാം. അതിർത്തി വഴി ഭീകരർ രാജ്യത്തേക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഇന്റർ സർവ്വീസ് ഇന്റലിജൻസും, ഖാലിസ്താൻ ഭീകര ഗ്രൂപ്പുകളും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയെ ലക്ഷ്യമിട്ട് ഇന്റർസർവ്വീസ് ഇന്റലിജൻസുമായി ഖാലിസ്താനി ഭീകര ഗ്രൂപ്പുകൾ കൈകോർത്തിട്ടുണ്ട്. വിവിധ ഇസ്ലാമിക ഭീകര ഗ്രൂപ്പുകളുടെ പിന്തുണയും ആക്രമണങ്ങൾക്കുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ സേനയും, ഡൽഹി പോലീസും അതീവ ജാഗ്രത പാലിക്കണം. സംശയം തോന്നുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
Comments