ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി ഉഭയകക്ഷി സംരംഭങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൻ നാശനഷ്ടങ്ങൾ സൃഷ്ടിച്ച ഫ്രാൻസിലെ കാട്ടുതീ സംബന്ധിച്ച വിശകലനം നടത്തി. കാട്ടുതീ പ്രതിരോധിക്കുന്നതിൽ ഇന്ത്യയുടെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന ഉറപ്പും പ്രധാനമന്ത്രി നൽകി. പ്രതിരോധ മേഖലയിലെ സഹകരണ പദ്ധതികളും സിവിൽ ആണവോർജ മേഖലയിലെ സഹകരണവും ഉൾപ്പെടെയുള്ള ഉഭയകക്ഷി സംരംഭങ്ങൾ അവലോകനം ചെയ്തു.
ആഗോള ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകളും നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ പോഷകാഹാര കുറവുണ്ടാകാൻ സാധ്യതയുള്ളതായും ഇരു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ഇരു നേതാക്കളും തങ്ങളുടെ ആഴത്തിലുള്ള സഹകരണത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ മേഖലകളിലേക്ക് ബന്ധം വിപുലീകരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
Spoke to my friend President @EmmanuelMacron today. Conveyed India’s solidarity with France in dealing with the devastating wildfires. We discussed ongoing bilateral cooperation under the India-France Strategic Partnership, and other issues of global and regional significance.
— Narendra Modi (@narendramodi) August 16, 2022
മാക്രോണിന്റെ സ്വാതന്ത്ര്യദിനാശംസകൾ തന്നെ സ്പർശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഫ്രാൻസുമായുള്ള അടുത്ത ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നതായും ഉഭയകക്ഷി പങ്കാളിത്തം ആഗോള നന്മയ്‌ക്കാണെന്നുമാണ് പ്രധാനമന്ത്രി മറുപടി സന്ദേശത്തിൽ പറഞ്ഞത്. ഫ്രാൻസും ഇന്ത്യയും തമ്മിൽ ദൃഢബന്ധമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഇടപാടുകളിൽ പ്രധാനപ്പെട്ടത് റാഫേൽ ജെറ്റ് ഇടപാടാണ്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ താൻ അധികാരത്തിൽ നിന്ന് പിന്മാറുന്നതു വരെ ഇന്ത്യ-ഫ്രാൻസ് ബന്ധം തുടരുമെന്ന് മാക്രോൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വ്യക്തമാക്കിയിരുന്നു.
Comments