ന്യൂഡൽഹി : തലാഖിലൂടെ വിവാഹ മോചനം നേടുന്നത് പ്രഥമദൃഷ്ട്യാ തെറ്റല്ലെന്ന് സുപ്രീം കോടതി. പുരുഷന്മാർ തലാഖിലൂടെ വിവാഹ മോചനം നേടുമ്പോൾ സ്ത്രീകൾക്ക് ഖുലയിലൂടെ വിവാഹ ബന്ധം വേർപ്പെടുത്താനാകം. തലാഖും, തലാഖ് ഇ ഹസനും രണ്ടും വേറെയാണെന്നും സുപ്രീം കോടതി പറഞ്ഞു. തലാഖ് – ഇ – ഹസൻ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തക സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം.
ഇസ്ലാമിൽ, പുരുഷന് തലാഖിലൂടെയും സ്ത്രീയ്‌ക്ക് ‘ ഖുലയിലൂടെയും ബന്ധം വേർപിരിയാം. ദമ്പതിമാർക്ക് ഒരുമിച്ച് ജീവിക്കാൻ താത്പര്യമില്ലെങ്കിൽ, ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരം കോടതിക്ക് വിവാഹമോചനം നൽകാനും സാധിക്കുമെന്ന് ജസ്റ്റിസുമാരായ എസ്.കെ.കൗൾ, എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
തലാഖും മുത്വലാഖും ഒരുപോലെയല്ല. തലാക് ഇ ഹസൻ പ്രകാരം മാസത്തിൽ ഒന്നെന്ന നിലയിൽ മൂന്ന് മാസം കൂടുമ്പോൾ മൂന്ന് തവണ തലാഖ് ചൊല്ലിയാണ് വിവാഹമോചനം നടത്തുന്നത്. ഇതിന് നിയമപരമായ വഴികളുമുണ്ട്. മെഹറിനും മുകളിൽ പണം നൽകിയാൽ ഹർജിക്കാരി വിവാഹ മോചനത്തിന് തയ്യാറാവുമോയെന്ന് കോടതി ചോദിച്ചു. കൂടുതൽ വാദം കേൾക്കാൻ കേസ് ഈ മാസം 29 ലേക്ക് മാറ്റിയിരിക്കുകയാണ്.
Comments