പാട്‌ന: ബീഹാറിൽ മന്ത്രി തേജ് പ്രതാപ് യാദവ് വിളിച്ചുചേർത്ത ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തത് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ് കുമാർ.മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ആർജെഡി രാജ്യസഭ എംപി ഭാരതിയുടെ ഭർത്താവ് കുമാറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിലായിരുന്നു നേതാക്കളുടെ സാന്നിധ്യം.
‘വനം പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവിനെ നിസ്സാരമായി കാണരുത്. ഞങ്ങളുടെ സഹോദരൻ ശൈലേഷും അദ്ദേഹത്തോടൊപ്പം ഇരിക്കുന്നു. എല്ലാ ആർജെഡി മന്ത്രിമാരേക്കാളും മിടുക്കനും കഴിവുള്ളവനുമാണ് അദ്ദേഹം. ശൈലേഷ് ജിയുടെ അനുഗ്രഹമുണ്ടെങ്കിൽ തേജ് പ്രതാപ് യാദവ് മികച്ച മന്ത്രിയാണെന്ന് തെളിയിക്കും’എന്നാണ് യോഗത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച ബിഹാർ ബിജെപി വക്താവും ഒബിസി മോർച്ച ദേശീയ ജനറൽ സെക്രട്ടറിയുമായ നിഖിൽ ആനന്ദ് പരിഹസിച്ചത്.
बिहार के वन एवं पर्यावरण मंत्री श्री तेज प्रताप यादव को कोई हल्के में ना ले। हमारे भाई शैलेश जी भी साथ बैठे हैं।
मेरा दावा है कि राजद के सभी मंत्रियों से शैलेशजी ज्यादा समझदार- ज्ञानी- टैलेंटेड जरूर हैं। शैलेश भाई का आशीर्वाद रहा तो तेज प्रताप सबसे बेस्ट मिनिस्टर साबित होंगे। pic.twitter.com/vXjnDd2e7b
— Nikhil Anand (@NikhilAnandBJP) August 18, 2022
ശൈലേഷ് കുമാർ ഔദ്യോഗികമായി പദവികൾ വഹിക്കുന്നില്ലാത്തതിനാൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തതെന്തിനാണെന്ന് വ്യക്തമല്ല. മഹാഗഡ്ബന്ധൻ സർക്കാർ രൂപീകൃതമായപ്പോൾ മുതൽ നിരവധി വിവാദങ്ങളിലാണ് അകപ്പെടുന്നത്.ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുമായി ഇടപെട്ടുള്ള ആരോപണങ്ങളും ആദ്യമല്ല.
Comments